സസ്പെൻഷനിലായ ആം ആദ്മി പാർട്ടി നേതാവ് ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യപ്പെട്ട നേതാവ് ബി.ജെ.പിയിൽ ചേർന്നു. ഹരീന്ദർ സിങ് ഖൽ സയാണ് കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയുടെയും ഹർദീപ് സിങ് പുരിയുടെയും സാന്നിധ്യത്തിൽ ബി.ജെ.പിയിൽ പ് രാഥമിക അംഗത്വമെടുത്തത്.
നേരത്തെ ശിരോമണി അകാലിദൾ പ്രവർത്തകനായിരുന്നു. 2014ലാണ് ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. ദലിത് വിഭാഗക്കാരനായ ഖൽസ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഫത്തേഗർ സാഹിബ് സീറ്റിൽ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. 2015 മുതൽ ഇദ്ദേഹം പാർട്ടിയിൽ നിന്ന് സസ്പെൻഷനിലാണ്.
1984ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടക്കുമ്പോൾ നോർവെയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന ഖൽസ ഇതിൽ പ്രതിഷേധിച്ച് പദവിയിൽ നിന്ന് രാജി വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.