മിശ്രവിവാഹിതരെ അവഹേളിച്ച പാസ്പോർട്ട് ഒാഫീസറെ പിന്തുണച്ച് ആർ.എസ്.എസ് നേതാവ്
text_fieldsന്യൂഡൽഹി: മിശ്രവിവാഹിതരോട് വിവാഹം അംഗീകരിക്കണമെങ്കിൽ മതം മാറണമെനന് ആവശ്യപ്പെട്ട പാസ് പോർട്ട് ഒാഫീസറെ പിന്തുണച്ച് ആർ.എസ്.എസ് നേതാവ്. ഡൽഹിയിലെ ആർ.എസ്.എസിെൻറ പ്രചാർ പ്രമുഖായ രാജീവ് തുലിയാണ് മിശ്ര വിവാഹിതരായ ദമ്പതികളെ അവഹേളിച്ചതിന് സ്ഥലംമാറ്റം ലഭിച്ച പാസ് പോർട്ട് ഒാഫീസറെ പിന്തുണച്ചത്.
ഇരകൾ എന്ന് പറയുന്നവർക്ക് മാത്രമല്ല, വികാസ് മിശ്ര എന്ന പാസ് പോർട്ട് ഒാഫീസർക്കും നീതി ലഭിക്കണമെന്നാണ് തുലി ആവശ്യപ്പെട്ടത്. വികാസ് മിശ്രക്ക് തെൻറ ഭാഗം വിശദീകരിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവസരം നൽകണെമന്നും തുലി ആവശ്യപ്പെടുന്നു.
വിദേശകാര്യമന്ത്രിയും നിയമത്തിന് അതീതയല്ല. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും തുലി പറഞ്ഞു. എന്നാൽ, ഇത് തെൻറ വ്യക്തിപരമായ അഭിപ്രാമാണെന്നും ആർ.എസ്.എസിെൻറതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 19ന് പാസ്പോർട്ടിന് അപേക്ഷിച്ച മുഹമ്മദ് അനസ് സിദ്ദിഖി, തൻവി സേത്ത് എന്നിവർക്കാണ് പാസ്പോർട്ട് ഒാഫീസറിൽ നിന്ന് അവഹേളനം നേരിട്ടത്. ഭർത്താവിെൻറ പേര് മാറ്റണമെന്നും ഇല്ലെങ്കിൽ വിവാഹം അംഗീകരിക്കില്ലെന്നുമായിരുന്നു ഒാഫീസറുെട ആവശ്യം. തുടർന്ന് ദമ്പതികൾ സുഷമാ സ്വരാജിനടക്കം പരാതി നൽകുകയും അതിെൻറ ഫലമായി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയുമായിരുന്നു. ദമ്പതികൾക്ക് പാസ്േപാർട്ടും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.