വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകാൻ ദേശീയ കമീഷന് അധികാരം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ പദവി നൽകാൻ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷന് (എൻ.സി.എം.ഇ.െഎ) അധികാരമുണ്ടെന്ന് സുപ്രീംകോടതി. കമീഷന് ഇത്തരമൊരു തീരുമാനമെടുക്കാൻ അധികാരമില്ലെന്ന കൊൽക്കത്ത ഹൈകോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, ആർ.എഫ്. നരിമാൻ എന്നിവരുെട സുപ്രധാന വിധി. 2004ലെ എൻ.സി.എം.ഇ.െഎ നിയമത്തിലെ 11(എഫ്) വകുപ്പ് കമീഷന് നൽകുന്ന അധികാരങ്ങൾ കോടതി എടുത്തുപറഞ്ഞു.
ഡാർജീലിങ് ക്ലൂണി വനിത കോളജിന് ന്യൂനപക്ഷ പദവി നൽകിയതുമായി ബന്ധപ്പെട്ട കേസാണിത്. സിസ്റ്റേഴ്സ് ഒാഫ് സെൻറ് ജോസഫ് ഒാഫ് ക്ലൂണി സൊസൈറ്റിയുടെ കീഴിലുള്ള കോളജിെൻറ ന്യൂനപക്ഷ പദവിെയ ചോദ്യംെചയ്ത് നോർത്ത് ബംഗാൾ സർവകലാശാല നൽകിയ ഹരജിയാണ് ൈഹകോടതി അംഗീകരിച്ചത്. ഇതിനെതിരെയാണ് സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചത്.ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശം പരമമാണെന്ന് സുപ്രീം േകാടതി വ്യക്തമാക്കി. എൻ.സി.എം.ഇ.െഎ നിയമത്തിൽ 2006ൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട.് ഇതനുസരിച്ച ് 2006നുശേഷം സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. അപേക്ഷ നൽകിയാൽ അധികൃതർ 90 ദിവസംകൊണ്ട് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.