Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക:...

കർണാടക: വിമതരുടെ ഹരജിയിൽ വിധി ഇന്ന്

text_fields
bookmark_border
കർണാടക: വിമതരുടെ ഹരജിയിൽ വിധി ഇന്ന്
cancel
ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിർണായക വിധി ബുധ നാഴ്ച വരാനിരിക്കേ എല്ലാ കണ്ണുകളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെ ഞ്ചിലേക്ക്. തങ്ങളെ അയോഗ്യരാക്കാൻ സ്പീക്കറെ അനുവദിക്കാതെ രാജി സ്വീകരിക്കാൻ നിർദേ ശം നൽകണമെന്നാവശ്യപ്പെട്ട് 15 വിമത എം.എൽ.എമാർ നൽകിയ ഹരജികളിൽ ചൊവ്വാഴ്ച മുഴുവൻ നീണ്ട വാദം കേൾക്കലിനു ശേഷമാണ് കേസ് വിധി പറയാൻ മാറ്റിയത്.
കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിന് അന്ത്യം കുറിച്ച് വിമതരെ അയോഗ്യരാക്കും മുമ്പ് അവരുടെ രാജി സ്വീകരിക്കാൻ സുപ്രീംകോടതി ഉത്തരവിടുമോ? അതല്ല, വിമതരുടെ രാജിക്കാര്യം സുപ്രീംകോടതി സ്പീക്കറുടെ വിവേചനാധികാരത്തിന് വിടുമോ? ഇതാണ് സുപ്രീംകോടതി വിധിയിൽ വ്യക്തമാകാനിരിക്കുന്നത്.

ഹരജി ആദ്യമായി പരിഗണിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജൂലൈ 11ന് രാജിയുമായി സ്പീക്കറെ കാണാൻ ചീഫ് ജസ്റ്റിസ് ഗൊഗോയി അധ്യക്ഷനായ ബെഞ്ച് എം.എൽ.എമാർക്ക് അവസരമൊരുക്കിയത്. രാജി അപേക്ഷയിൽ അന്ന് രാത്രി 12മണിക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്നെ കേൾക്കാൻ തയാറാകാതെ സുപ്രീംകോടതി പുറപ്പെടുവിച്ച ഏകപക്ഷീയ വിധി സ്പീക്കർ അനുസരിച്ചില്ല. അേന്ന ദിവസം തീരുമാനമെടുക്കണമെന്ന് പറഞ്ഞ രാജി അപേക്ഷകൾ കൂടുതൽ പരിശോധിക്കാനുണ്ടെന്ന നിലപാടാണ് സ്പീക്കർ കൈക്കൊണ്ടത്. ഉത്തരവ് പാലിക്കാത്തതിലെ അതൃപ്തി വാദംകേൾക്കലിനിടയിൽ പല തവണ ചീഫ് ജസ്റ്റിസ് പ്രകടിപ്പിക്കുകയും ചെയ്തു. രാജിയിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ചയും ചോദിച്ചു.

എന്നാൽ, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മുംബൈയിലേക്ക് കൊണ്ടുപോയ എം.എൽ.എമാരുടെ ഹരജി സുപ്രീംകോടതി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നാണ് സ്പീക്കർക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയും മുഖ്യമന്ത്രി കുമാരസ്വാമിക്കു വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാനും വാദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKarnataka Cricissupreme court
News Summary - supreme court verdict on karnataka mla resignation-india news
Next Story