വര്‍ഗീയ പ്രചാരണം: മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടില്ല –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തിനെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ജംഇയ്യതുല്‍ ഉലമായെ ഹിന്ദിനോട് മാധ്യമ ങ്ങളുടെ വായ് മൂടിക്കെട്ടില്ലെന്ന് സുപ്രീംകോടതി. മാധ്യമങ്ങളുടെ വര്‍ഗീയ പ്രചാരണം മ ുസ്ലിം ന്യൂനപക്ഷത്തിനുനേരെ ആക്രമണത്തിന് കാരണമായെന്ന് ജംഇയ്യത് ബോധിപ്പിച്ച ിരുന്നു.
എന്നാൽ, സുപ്രീംകോടതിയല്ല, പ്രസ് കൗണ്‍സിലാണ് വിഷയത്തില്‍ ഇടപെടേണ്ടതെ ന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രസ് കൗണ്‍സിലിനെ കക്ഷിയാക്കാതെ ജംഇയ്യതിെൻറ കേസ് കേള്‍ക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കോവിഡ്- 19 ബാധിതരുടെ പേരുകള്‍ നല്‍കരുതെന്ന നിയമം ലംഘിച്ച് തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പേരുകള്‍ നല്‍കിയെന്നും കര്‍ണാടകപോലുള്ള സ്ഥലങ്ങളില്‍ ഇതുമൂലം ആക്രമണങ്ങള്‍ അരങ്ങേറിയെന്നും ജംഇയ്യതിനുവേണ്ടി ഹാജരായ അഡ്വ. ഇജാസ് മഖ്ബൂല്‍ ബോധിപ്പിച്ചു.
കൊലപാതകവും മാനനഷ്ടവുമാണ് നിങ്ങളുടെ വിഷയമെങ്കിലും അതിന് മറ്റിടങ്ങളിലാണ് പരിഹാരം തേടേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അതല്ല റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ കക്ഷിയാക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
കൊറോണ ജിഹാദ്, കൊറോണ ഭീകരത, തബ്ലീഗ് കോവിഡ് തുടങ്ങി മുസ്ലിംകളെ കോവിഡിെൻറ പേരില്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോര്ട്ടുകള്ക്കെതിരെയായിരുന്നു ജംഇയ്യത് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി അടച്ചിട്ടതിനെതിരെ
ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂഡല്‍ഹി: സുപ്രീംകോടതി ദീര്‍ഘകാലത്തേക്ക് അടച്ചിടുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് രാകേഷ് ദ്വിവേദി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് കത്തയച്ചു. കോടതി സ്വയംനശീകരണ പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും ഇത് രാജ്യതാല്പര്യത്തിനെതിരാണെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി. ദിവസേന എല്ലാ കോടതികളും പ്രവര്‍ത്തിച്ച് 25 കേസുകളെങ്കിലും പരിഗണിക്കണമെന്നും അഞ്ചു കേസുകളില്‍ വാദം കേള്‍ക്കുകയും അഞ്ച് കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്യണമെന്നും ദ്വിവേദി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.