Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്വാറി ഉടമകൾക്കും...

ക്വാറി ഉടമകൾക്കും സർക്കാറിനും തിരിച്ചടി; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ

text_fields
bookmark_border
ക്വാറി ഉടമകൾക്കും സർക്കാറിനും തിരിച്ചടി; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ
cancel

ന്യൂഡൽഹി: ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി വർധിപ്പിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേരള സർക്കാറിനും ക്വാറി ഉടമകൾക്കും താൽക്കാലിക തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. ഇതോടെ കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50 മീറ്ററിൽ നിന്ന് 100ഉം 200ഉം മീറ്ററായി വർധിപ്പിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രാബല്യത്തിലായി.

ദൂരപരിധി കൂട്ടിയ ട്രൈബ്യൂണലിെൻറ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിലെ ക്വാറി ഉടമകളുടെ ആവശ്യം ജസ്റ്റിസ് എ.എം ഖൻവിൽകർ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. സുപ്രീംകോടതി വിധി വരുന്നത് വരെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉത്തരവിനെ തുടർന്ന് ക്വാറികളുടെ ലൈസൻസ് റദ്ദായിട്ട് ആറ് മാസത്തിൽ കൂടുതലായില്ലേ എന്നാണ് ക്വാറി ഉടമകേളാട് അന്ന് സുപ്രീംകോടതി ചോദിച്ചത്. ഇൗ മാസം 25ന് കേസ് പരിഗണിക്കുന്നത് വരെ കാത്തിരുന്നുകൂടെ എന്നും ബെഞ്ച് ചോദിച്ചു. എന്നാൽ 25ന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്കാണ് സ്റ്റേ വന്നത്.

പാലക്കാട് ജില്ലയിൽ ഒരു കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചതാണ് വിവാദ നടപടിയുടെ തുടക്കം. അതിെൻറ പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിണും പരാതിക്കാർ അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കിയത്. കരിങ്കൽ ക്വാറിയുടെ 100 മീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ അതിന് അനുമതി നൽകരുതെന്നും സ്ഫോടക വസ്തുപൊട്ടിക്കുന്ന ക്വാറിയാണെങ്കിൽ 200 മീറ്റർ എങ്കിലും പാലിക്കണമെന്നുമായിരുന്നു ഹരിത ട്രൈബ്യൂണലിെൻറ വിധി.

എന്നാൽ പ്രധാനമന്ത്രിക്ക് അയച്ച ഒരു പരാതിയുടെ പകർപ്പ് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ മാത്രം ദേശീയ ഹരിത ട്രൈബ്യുണലിന് ഒരു വിഷയത്തിൽ സ്വമേധയാ കേസെടുക്കാനും ഇത്തരെമാരു ഉത്തരവ് പുറപ്പെടുവിക്കാനും കഴിയില്ലെന്നാണ് ക്വാറി ഉടമകളുടെ വാദം. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇൗ കാര്യങ്ങളിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:green tribunalsupreme court
News Summary - supreme court stay order on kerala high court quarry ruling
Next Story