Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം...

രാജ്യം പരീക്ഷണഘട്ടത്തിൽ –സുപ്രീംകോടതി

text_fields
bookmark_border
രാജ്യം പരീക്ഷണഘട്ടത്തിൽ –സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഇന്ത്യ കടന്നുപോകുന്നത് നിർണായക ഘട്ടത്തിലൂടെയാണെന്ന് പൗരത്വ വിഷയത ്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ പരാമർശം. പൗരത്വ ഭേദഗതി നിയ മം ഭരണഘടനക്ക് അനുസൃതമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹ രജിയെ വിമർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഈ പരാമർശം നടത്തിയത്. നിർണായക ഘട്ടത്തിൽ ഇത്തരത്തിലുള്ള ഹരജികൾ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.

സമാധാനത്തിനുവേണ്ടിയാകണം ശ്രമങ്ങൾ -ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിയന്തരമായി ഹരജി കേൾക്കണമെന്ന ആവശ്യം കോടതി തള്ളി. അക്രമസംഭവങ്ങൾ അവസാനിച്ചശേഷം മാത്രം ഹരജി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്ക് അനുസൃതമാണെന്ന് പ്രഖ്യാപിച്ച്, തെറ്റായ പ്രചാരണം നടത്തുന്ന ആക്ടിവിസ്റ്റുകൾക്കും വിദ്യാർഥികൾക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ നടപടി എടുക്കണമെന്നാണ് അഭിഭാഷകനായ വിനീത് ധൻദ ഹരജിയിൽ ആവശ്യപ്പെട്ടത്. ‘പാർലമെൻറ് പാസാക്കിയ ഒരു നിയമം ഭരണഘടനക്ക് അനുസൃതമാണെന്ന് എങ്ങനെയാണ് പ്രഖ്യാപിക്കുക?

പാർലമെൻറ് പാസാക്കുന്ന നിയമം ഭരണഘടനാപരമാണെന്ന അനുമാനം എല്ലായ്പോഴും ഉണ്ട്. കുറച്ചു കാലമെങ്കിലും നിയമ വിദ്യാർഥിയായിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് അറിയാൻ കഴിഞ്ഞേനെ’ -ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു നിയമത്തിെൻറ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുക. അത് ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കുന്നത് കോടതിയുടെ ജോലിയല്ല. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പരാതികൾ അതിനു സഹായിക്കില്ല -ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉണ്ടായിരുന്നു. ഭരണഘടനയുടെ അന്തഃസത്തക്കോ പൗരനോ ഭേദഗതി നിയമം എതിരല്ലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതിനകം അഞ്ചു ഡസൻ ഹരജികൾ സുപ്രീംകോടതി മുമ്പാകെയുണ്ട്. ഇത് 22ന് വാദം കേൾക്കാൻ നേരത്തേ മാറ്റിവെച്ചിരുന്നു. അതിനൊപ്പമാണ് ഈ ഹരജി കോടതി പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsjustice bobdesupreme court
News Summary - supreme court on ongoing incidents
Next Story