Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ സീനിയോറിറ്റി മറികടന്ന് രണ്ട് ജഡ്ജിമാരെ നിയമിച്ച് ഉത്തരവിറങ്ങി

text_fields
bookmark_border
സുപ്രീംകോടതിയിൽ സീനിയോറിറ്റി മറികടന്ന് രണ്ട് ജഡ്ജിമാരെ നിയമിച്ച് ഉത്തരവിറങ്ങി
cancel

ന്യൂഡൽഹി: സീനിയോറിറ്റി മറികടന്നുവെന്ന വ്യാപക വിമർശനം ബാക്കിനിർത്തി സുപ്രീംകോ ടതിയിലേക്ക് രണ്ടു ജഡ്ജിമാരെ നിയമിക്കുന്ന ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവി ന്ദ് ഒപ്പുവെച്ചു. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈകോടത ി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരാണ് പുതിയ സുപ്രീംകോടതി ജഡ്ജിമാർ.

ഡിസംബർ 10ന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഏറ്റവും മുതിർന്ന നാലു ജഡ്ജിമാ രും ഉൾപ്പെട്ട കൊളീജിയം ശിപാർശ ചെയ്തത് ഇൗ പേരുകളായിരുന്നില്ല. മലയാളിയായ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോൻ, രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നദ്രജോഗ് എന്നിവരെയാണ് അന്നു നാമനിർദേശം ചെയ്തത്.

എന്നാൽ, സർക്കാർ എതിർത്തതിനെ തുടർന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസ് പരസ്യപ്പെടുത്തിയില്ല. ഒരു മാസത്തിനുശേഷം കഴിഞ്ഞ 11നു ചേർന്ന കൊളീജിയം പകരമായി ശിപാർശ ചെയ്ത പേരുകളാണ് ഇപ്പോൾ നിയമമന്ത്രാലയം മുഖേന രാഷ്ട്രപതിഭവനിലെത്തുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തത്. സുപ്രീംകോടതി കൊളീജിയത്തിെൻറ കീഴ്വഴക്കങ്ങളും നിയമന മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് തീരുമാനമെന്ന ആക്ഷേപം ബാക്കിനിൽക്കുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവർത്തനരീതികൾ ചോദ്യംചെയ്ത് വാർത്തസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച നാലു മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. അദ്ദേഹത്തോടൊപ്പം വാർത്തസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വർ അടക്കം നിരവധി മുൻ ജഡ്ജിമാർ, തിരുത്തലിനെതിെര രംഗത്തുവന്നിരുന്നു. ജസ്റ്റിസ് എസ്.കെ. കൗൾ ചീഫ് ജസ്റ്റിസിന് വിയോജനക്കുറിപ്പ് എഴുതി.

നീതിപീഠത്തിെൻറ വിശ്വാസ്യതയും സ്വതന്ത്ര നിലപാടും ഉയർത്തിപ്പിടിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി മുൻ ജഡ്ജി കൈലാഷ് ഗംഭീർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. 32 മുതിർന്ന ജഡ്ജിമാരെ തഴഞ്ഞാണ് പുതിയ നാമനിർദേശങ്ങളെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മുതിർന്ന ജഡ്ജിമാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിലും പ്രതിഷേധിച്ചു. കൗൺസിൽ അംഗങ്ങൾ കൊളീജിയത്തിലെ ജഡ്ജിമാരെ കാണാനിരിക്കുകയായിരുന്നു. ഇതിനെല്ലാമിടയിലാണ് നിയമന ഉത്തരവ്.

വിശദീകരണങ്ങൾ പലവിധം
ജഡ്ജിമാരുടെ നാമനിർദേശത്തിൽ മാറ്റംവന്നതിനെക്കുറിച്ച് സുപ്രീംകോടതി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ ഇവയാണ്: ഡിസംബറിൽ ചേർന്ന കൊളീജിയം ചില പേരുകൾ ചർച്ചചെയ്തിരുന്നെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇൗ പേരുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പിന്നീട് കൊളീജിയത്തിനു മുമ്പാകെ വന്നു. ജനുവരിയിൽ ചേർന്ന കൊളീജിയമാണ് അന്തിമമായ നാമനിർദേശം നൽകിയത്. സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങൾ മുമ്പും നടന്നിട്ടുണ്ട്. കൊളീജിയം ചർച്ചകളിൽ പേരുമാറ്റം സംഭവിച്ചിട്ടുണ്ട്.

അതേസമയം, സുപ്രീംകോടതി കൊളീജിയത്തിെൻറ സുതാര്യതക്കുവേണ്ടി വാദിച്ച് വാർത്തസമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ ഒരാളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. സിറ്റിങ് ജഡ്ജി എസ്.കെ. കൗൾ അടക്കമുള്ളവരുടെ എതിർപ്പിലൂടെ അദ്ദേഹം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ ജഡ്ജിയായി കടന്നുവരുന്ന സഞ്ജീവ് ഖന്ന, ഇന്നത്തെ നിലക്ക് 2024ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNew Judgessupreme court
News Summary - Supreme Court New Judges -India News
Next Story