ആലുവ മണപ്പുറം എക്സിബിഷൻ: സ്റ്റേ സുപ്രീംകോടതി നീക്കി
text_fieldsന്യൂഡൽഹി: ആലുവ മണപ്പുറം എക്സിബിഷൻ നടത്തിപ്പിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കി. എക്സിബിഷൻ നടത്താനുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേയും ഇതോടെ നീങ്ങി. ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ട അന്വേഷണം ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തിരുന്നത്.
ആലുവ ശിവരാത്രി മണപ്പുറത്ത് എക്സിബിഷൻ നടത്താൻ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റർടെയ്ൻമെന്റ് എന്ന സ്ഥാപനത്തിന് നൽകാതെ 50 ലക്ഷം രൂപ കുറച്ച് രേഖപ്പെടുത്തിയ ഫൺ വേൾഡിന് നൽകിയതിനെ തുടർന്ന് അവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആലുവ മുനിസിപ്പാലിറ്റിയുടെ നടപടി റദ്ദാക്കി കരാർ ഷാസിനുതന്നെ നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിവാദ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈകോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
ഇതിനെതിരെ ഷാസ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നടപടി. ശിവരാത്രി അടുത്തുവരുന്ന സാഹചര്യത്തിൽ സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

