Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2019 4:42 PM GMT Updated On
date_range 6 Sep 2019 4:42 PM GMTകണ്ടനാട് പള്ളിക്കേസ്: ൈഹകോടതി ജഡ്ജിക്കും ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
text_fieldsbookmark_border
ന്യൂഡൽഹി: സഭാ തർക്കകേസിൽ ഹൈകോടതി ജഡ്ജിക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനും സുപ്രീ ംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി എറണാകുളം കണ്ടനാ ട് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് പ്രാർഥനക്ക് അനുമതി നൽകിയ ഹൈകോടതിയുടെ ഇട ക്കാല ഉത്തരവാണ് ജസ്റ്റിസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് അരുൺ മിശ്ര ഇത് അച്ചടക്കലംഘനമാണെന്നും അധിക്ഷേപകരമായ ഉത്തരവാണെന്നും വ്യക്തമാക്കി. ഇത് തുടർന്നാൽ നടപടി എടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധി മറികടക്കാൻ ഹൈകോടതിക്ക് അവകാശമില്ലെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ജഡ്ജിമാരോട് പറയുവെന്നും ജസ്റ്റിസ് മിശ്ര വാക്കാൽ പറഞ്ഞു. തുടർന്ന് മാർച്ച് എട്ടിലെ ൈഹകോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സഭാതർക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാറിനെയും വെള്ളിയാഴ്ച കോടതി വിമർശിച്ചു. കേരളം നിയമത്തിന് അതീതരാണോ എന്ന് ചോദിച്ച ജസ്റ്റിസ് മിശ്ര വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ജയിലിൽ പോകേണ്ടിവരുമെന്നും വ്യക്തമാക്കി.
മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായായിരുന്നു വിധി. ഹൈകോടതി ജഡ്ജി ഹരിപ്രസാദിെൻറ മാർച്ച് എട്ടിലെ ഇടക്കാല വിധിക്കെതിരെ സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. ഐസക് മറ്റമ്മേൽ കോർ എപിസ്കോപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിധി മറികടക്കാൻ ഹൈകോടതിക്ക് അവകാശമില്ലെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ജഡ്ജിമാരോട് പറയുവെന്നും ജസ്റ്റിസ് മിശ്ര വാക്കാൽ പറഞ്ഞു. തുടർന്ന് മാർച്ച് എട്ടിലെ ൈഹകോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സഭാതർക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാറിനെയും വെള്ളിയാഴ്ച കോടതി വിമർശിച്ചു. കേരളം നിയമത്തിന് അതീതരാണോ എന്ന് ചോദിച്ച ജസ്റ്റിസ് മിശ്ര വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ജയിലിൽ പോകേണ്ടിവരുമെന്നും വ്യക്തമാക്കി.
മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായായിരുന്നു വിധി. ഹൈകോടതി ജഡ്ജി ഹരിപ്രസാദിെൻറ മാർച്ച് എട്ടിലെ ഇടക്കാല വിധിക്കെതിരെ സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. ഐസക് മറ്റമ്മേൽ കോർ എപിസ്കോപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story