Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെതിരായ...

സർക്കാറിനെതിരായ വിമർശനം രാജ്യദ്രോഹമല്ല- ജസ്റ്റിസ് ഗുപ്ത

text_fields
bookmark_border
sedition-law
cancel

അഹ്മദാബാദ്: ദേശദ്രോഹ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. എക് സിക്യുട്ടിവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേനാ വിഭാഗങ്ങൾ എന്നിവക്കെതിരായ വിമർശനങ്ങളെ രാജ്യേദ്രാഹമായി ക രുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രലീൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അഭിഭാഷക ശിൽപശാലയിൽ സം സാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനങ്ങൾക്കെതിരായ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പൊലീസ് സ്റ്റേറ്റായി രാജ്യം മാറുമെന്നും അത് സ്ഥാപക പിതാക്കൾ സങ്കൽപിച്ചതിന് വിരുദ്ധമായ രാജ്യമായിരിക്കുമെന്നും ജ സ്റ്റിസ് ഗുപ്ത പറഞ്ഞു.

അധികാരത്തിലിരിക്കുന്ന ഗവൺമെൻറിനോട് വിയോജിക്കുന്നു എന്നതുകൊണ്ടോ ആ ഗവൺമ െൻറിനെ അതിനിശിതം വിമർശിക്കുന്നു എന്നതുകൊണ്ടോ ഒരാൾ അധികാരത്തിലിരിക്കുന്നവരേക്കാൾ ദേശാഭിമാനം കുറഞ്ഞവനായി മാറുന്നില്ല. ‘ദേശീയത വലിയ അപകടമാണ്’ എന്ന് ഇന്നാരെങ്കിലും പറഞ്ഞാൽ അയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ദേശീയഗാന രചയിതാവായ രവീന്ദ്രനാഥ ടാഗോർ ‘ദേശീയത വലിയ ഭീഷണിയാണെന്ന് ഒരിക്കൽ പറഞ്ഞു. സത്യഗ്രഹ പ്രസ്ഥാനത്തെയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിെൻറ അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പാണ്. എന്നാൽ, അക്കാലത്തെ പ്രമുഖ നേതാക്കളൊന്നും ടാഗോറിനെ ദേശദ്രോഹിയായി മുദ്രകുത്തിയിട്ടില്ലെന്നും ഗുപ്ത ഓർമിപ്പിച്ചു.

സർക്കാർ ഒരു സ്ഥാപനമാണ്, വ്യക്തിയല്ല
ഇന്ത്യ ശക്തിമത്തായ രാജ്യമാണ്. ഇന്ത്യക്കാരെന്നതിൽ നമ്മൾ അഭിമാനിക്കുന്നു. എന്നിരുന്നാലും സർക്കാറിനെ വിമർശിക്കാനുള്ള അവകാശം നമുക്കുണ്ട്. ആ വിമർശനം രാജ്യദ്രോഹമല്ല. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന രാജ്യത്ത് ദേശദ്രോഹ നിയമവും സമാനമായ മറ്റു നിയമങ്ങളും ദുരുപയോഗം ചെയ്യുന്നത് സ്വാതന്ത്ര്യ സമരപ്പോരാളികൾ ജീവൻ ബലിയർപ്പിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

സർക്കാർ ഒരു സ്ഥാപനമാണ്, വ്യക്തിയല്ല. വ്യക്തികൾക്കെതിരായ വിമർശനത്തെ ഗവൺമെൻറിനെതിരായ വിമർശനമായി കാണാൻ പാടില്ല. രാജ്യദ്രോഹ നിയമം (വകുപ്പ് 124 എ) ഭരണകർത്താക്കൾ ദുരുപയോഗിക്കുന്നതിൽ കടുത്ത മനോവ്യഥയുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഇൗ സാഹചര്യത്തിൽ നിയമം പുനഃപരിശോധിക്കേണ്ടതല്ലേയെന്ന ചോദ്യമുയരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്ത അവകാശമായതിനാൽ ദേശദ്രോഹ നിയമത്തേക്കാൾ പ്രാധാന്യം അതിനാണ് നൽകേണ്ടത്.

ന്യൂനപക്ഷത്തിനും അഭിപ്രായസ്വാതന്ത്ര്യം
ഭൂരിപക്ഷാധിപത്യം ഒരിക്കലും നിയമമാകില്ല. ന്യൂനപക്ഷത്തിനും തുല്യ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്ന സർക്കാറിനു പോലും 50 ശതമാനം വോട്ട് കിട്ടാറില്ല. അവരെ ഭൂരിപക്ഷ സർക്കാറെന്ന് വിളിക്കുേമ്പാഴും എല്ലാ ശബ്ദവും ഉൾക്കൊള്ളുന്നതല്ല ഒരു സർക്കാർ. ക്രമസമാധാന പ്രശ്നങ്ങളോ അക്രമങ്ങളോ ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാവുന്ന നിയമം എന്ന നിലയിലാണ് ദേശദ്രോഹ നിയമത്തെ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്തത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് വിമത ശബ്ദം അടിച്ചമർത്താനാണ് രാജ്യദ്രോഹ നിയമം ഉണ്ടാക്കിയത്. വിയോജിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന രാജ്യമാണിത്. ഒരാളുടെ അഭിപ്രായം അക്രമത്തിനും കലാപത്തിനും പ്രേരകമാകാത്തിടത്തോളം അയാളുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തിെൻറ പ്രധാന സംഗതികളിലൊന്ന് പൗരൻ ഗവൺമെൻറിനെ ഭയക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നതാണ്. ഭരണത്തിലിരിക്കുന്നവരെ പേടിച്ച് സ്വന്തം അഭിപ്രായം പറയാൻ മടിക്കുന്ന സാഹചര്യം ആശാസ്യമല്ല. മതേതര രാജ്യത്ത് എല്ലാ വിശ്വാസവും മതപരമാകണമെന്നില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

വിമർശനം ഏറ്റുവാങ്ങാൻ നെഞ്ചളവ് വിശാലമാകണം
അധികാരത്തിലിരിക്കുന്നവരുടെ നെഞ്ചളവ് വിമർശനം ഏറ്റുവാങ്ങാൻ പാകത്തിന് വിശാലമാകണം. എല്ലാ കാര്യത്തിലും മറ്റൊരു വീക്ഷണമുണ്ടെന്ന് കരുതാൻ പാകത്തിൽ ചിന്തയും വിശാലമാകണം. പരിഹസിക്കുന്നവരോട് അസഹിഷ്ണുക്കളാകരുത്. ഒരു സ്വതന്ത്ര രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ടാകണം. എല്ലാവരും വളരെ പക്വമായ രീതിയിൽ അഭിപ്രായം പറയണമെന്നില്ല. വളരെ മോശം ഭാഷയിലും അപകീർത്തികരമായും പ്രസ്താവന നടത്തുന്നവർക്കെതിരെ അപകീർത്തിക്കേസ് നൽകലാണ് പരിഹാര നടപടി. അല്ലാതെ ദേശദ്രോഹത്തിന് കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുകയാകരുത്.

ആദരവ് സ്വയം തേന്നേണ്ടത്
നമ്മുടെ രാജ്യം, ഭരണഘടന, ദേശീയ ചിഹ്നങ്ങൾ എന്നിവക്കെല്ലാം രാജ്യദ്രോഹ നിയമത്തിെൻറ കൈത്താങ്ങില്ലാതെ തന്നെ നിലനിൽക്കാനുള്ള കരുത്തുണ്ട്. ആദരവും സ്നേഹവും പ്രതിപത്തിയുമെല്ലാം സ്വയം തോന്നേണ്ടതാണ്. അത് പിടിച്ചുവാങ്ങേണ്ടതല്ല. ദേശീയഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കണമെന്ന് ഉത്തരവിടാൻ ജഡ്ജിക്ക് പറ്റും. എന്നാൽ, എങ്ങനെയാണ് ഒരാളുടെ മനസ്സിൽ ദേശീയഗാനത്തോട് പ്രതിപത്തിയുണ്ടോ എന്ന് ആ ജഡ്ജിക്ക് മനസ്സിലാക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDeepak Guptasupreme court
News Summary - Supreme Court judge Deepak Gupta slams ‘misused’ sedition law-India news
Next Story