യു.എ.പി.എ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: പാർലമെൻറ് അടുത്തിടെ പാസാക്കി പ്രാബല്യത്തിൽ വരുത്തിയ നിയമവിരുദ്ധ പ്രവ ർത്തന നിരോധന നിയമ (യു.എ.പി.എ) ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസ്.
വ്യക ്തിയെ ഭീകരനായി പ്രഖ്യാപിക്കാൻ സർക്കാറിന് അധികാരം നൽകുന്നതും വിയോജിക്കാനുള്ള അവകാശത്തിന് എതിരു നിൽക്കുന്നതുമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി സാജൾ അശ്വതിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഒരു സന്നദ്ധ സംഘടന നൽകിയ ഹരജിയും സുപ്രീംകോടതി മുമ്പാകെയുണ്ട്. സർക്കാറിെൻറ അഭിപ്രായം കേട്ട ശേഷം ഹരജി ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് തുടർന്ന് പരിഗണിക്കും.
യു.എ.പി.എ നിയമപ്രകാരം സംഘടനകളെ മാത്രം ഭീകരത പട്ടികയിൽ പെടുത്തുന്നതായിരുന്നു അടുത്ത കാലം വരെയുള്ള രീതി. എന്നാൽ, നിയമത്തിെൻറ 35, 36 വകുപ്പുകൾ ഭേദഗതി ചെയ്ത് വ്യക്തികൾക്കായി നാലാം പട്ടിക നിയമത്തിൽ ഉൾപ്പെടുത്തി. അതനുസരിച്ച് ഏതാനും പേരെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിക്കുകയും ചെയ്തു. തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ാം വകുപ്പിന് എതിരാണ് ഇൗ നിയമഭേദഗതിയെന്ന് ഹരജിയിൽ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള 19ാം ഭരണഘടനാ വകുപ്പിനും എതിരാണ്. വിയോജിക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. അറസ്റ്റിനു മുമ്പ് തെൻറ ഭാഗം ന്യായീകരിക്കാൻ ഭീകരനായി പ്രഖ്യാപിച്ച ഒരു വ്യക്തിക്ക് അവസരമില്ലാതെ വരുന്നു.
വിചാരണക്കു മുേമ്പ ഭീകരനായി ചിത്രീകരിക്കപ്പെട്ട് ശിഷ്ടകാലം കഴിയേണ്ടി വരുന്നു -ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.