Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലോക് വർമക്കെതിരായ...

അലോക് വർമക്കെതിരായ പരാതി; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
അലോക് വർമക്കെതിരായ പരാതി; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു
cancel

ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ പരാതിയിൻമേലുള്ള അന് വേഷണ റിപ്പോർട്ട് കേന്ദ്ര വിജിലൻസ് കമീഷണർ മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ദിവസം വൈകിയതിന് സി.വി.സി ഖേദം പ്രകടിപ്പിച്ചു.

റിപ്പോർട്ട് വൈകിയതിനെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. ഞായറാഴ്ചയായിട്ടും രാവിെല മുതൽ തന്നെ സുപ്രീംകോടതി രജിസ്ട്രി തുറന്നിരുന്നു. എന്നാൽ നിങ്ങൾ ഹാജരായില്ലെന്നു മാത്രമല്ല, വിവരം അറിയിക്കുകപോലും ചെയ്തില്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

ശനിയാഴ്ച തന്നെ അന്വേഷണ റിപ്പോർട്ട് തയാറായിരുന്നുവെന്ന് വിജലൻസ് കമീഷൻ അറിയിച്ചു. എന്നാൽ ഞായറാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയാണ് എത്തിയത്. രാത്രി 11.30ന് രജിസ്ട്രി അടച്ചിതിനാൽ തങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കാനായില്ലെന്നും കമീഷൻ കോടതിയെ അറിയിച്ചു. വൈകിയതിൽ കമീഷൻ ഖേദപ്രകടനം നടത്തുകയും ചെയ്തു.

സി.ബി.െഎയുടെ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവിന് എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ചുള്ള മറ്റാരു റിപ്പോർട്ടും കമീഷൻ സമർപ്പിച്ചിട്ടുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായകിെൻറ മേൽനോട്ടത്തിലാണ് കേന്ദ്ര വിജിലന്‍സ് കമീഷൻ (സി.വി.സി) അന്വേഷണം നടത്തിയത്.

മാംസവ്യാപാരിയുടെ കേസ് ഒതുക്കുന്നതിന് മൂന്നു കോടി കൈക്കൂലി വാങ്ങിയ കേസടക്കം അസ്താനക്കെതിരെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങൾ ഡയറക്ടർ അലോക് വർമ അേന്വഷിക്കുമെന്ന് കണ്ടപ്പോഴാണ് വർമക്കെതിരെ അസ്താന മോദി സർക്കാറിനെ സമീപിച്ചത്. കൈക്കൂലി വാങ്ങിയത് അലോക് വർമയാണെന്നായിരുന്നു അസ്താനയുടെ പരാതി. റഫാൽ വിമാന ഇടപാട് അന്വേഷണത്തിനുള്ള ഒരുക്കത്തിൽ കൂടിയായിരുന്നു അലോക് വർമ. അസ്താനയുടെ പരാതി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിജിലൻസ് കമീഷന് കഴിഞ്ഞ ആഗസ്റ്റിൽ അയച്ചിരുെന്നങ്കിലും അസ്താനക്കെതിരായ കുരുക്ക് അലോക് വർമ മുറുക്കിയപ്പോഴാണ് കഴിഞ്ഞ മാസം 15ന് സി.വി.സി കേസ് രജിസ്റ്റർ ചെയ്തത്.

കൈക്കൂലിക്കേസുമായി അലോക് വർമ മുന്നോട്ടുപോയപ്പോൾ അന്വേഷണം തടയാൻ അസ്താന ഡൽഹി ൈഹകോടതിയെ സമീപിെച്ചങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടുപോകാൻ ഡൽഹി ഹൈകോടതി വർമക്ക് അനുവാദം നൽകി. അതിന് പിറ്റേന്ന് നടത്തിയ പാതിരാ അട്ടിമറിയിൽ മോദി സർക്കാർ അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി പകരം സംഘ് സഹയാത്രികനായ നാഗേശ്വര റാവുവിനെ നിയമിച്ചു. കൈക്കൂലിക്കേസിൽ പ്രതിയായ അസ്താനക്കൊപ്പം വർമയെ നീക്കുന്നതിന് കാരണമായി പറഞ്ഞത് വിജിലൻസ് കമീഷനിലുള്ള കേസായിരുന്നു. തന്നെ നീക്കിയതിനെതിരെ അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സി.വി.സിയിൽ അസ്താന നൽകിയ പരാതിയാണ് പ്രതിരോധത്തിനായി മോദി സർക്കാർ ഉയർത്തിക്കാണിച്ചത്.

ഇതേ തുടർന്നാണ് പരാതി രണ്ടാഴ്ചക്കകം ജസ്റ്റിസ് എ.കെ. പട്‌നായകിെൻറ മേൽനോട്ടത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.വി.സിക്ക് സുപ്രീംകോടതി നിർേദശം നൽകിയത്. അന്വേഷണ ഭാഗമായി രണ്ടുതവണ അലോക് വര്‍മ കമീഷന് മുമ്പാകെ ഹാജരായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi directormalayalam newsAlok VermaVigilance Commission Report
News Summary - Supreme Court Handed Probe Report On Exiled CBI Chief - India News
Next Story