Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ കേസുകളിലും...

എല്ലാ കേസുകളിലും ജാമ്യം: മുഹമ്മദ്​ സുബൈറിന്​ മോചനം

text_fields
bookmark_border
എല്ലാ കേസുകളിലും ജാമ്യം: മുഹമ്മദ്​ സുബൈറിന്​ മോചനം
cancel

ന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിന് പ്രതികാര നടപടിക്കിരയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലെ ജാമ്യനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ട് ആറിനകം ഡൽഹി തിഹാർ ജയിലിൽ നിന്ന് സുബൈറിനെ മോചിപ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ട്വീറ്റുകളുടെ പേരിൽ സുബൈറിനെതിരെ ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന കേസുകളിലും ജാമ്യം ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ അത്തരം അറസ്റ്റുകളിൽ നിന്നും സംരക്ഷണമായി. ഡൽഹി കേസിൽ ഡൽഹി സെഷൻസ് കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചതിനാൽ യു.പി കേസുകളിലെ ഉത്തരവോടെ സുബൈറിന്‍റെ ജയിൽ മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങുകയായിരുന്നു.

യു.പി പൊലീസിന്‍റെ മുഴുവൻ എഫ്.ഐ.ആറുകളും റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറിന്‍റെ ആവശ്യം ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു സുപ്രീംകോടതി. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കലിനും മതനിന്ദക്കും യു.പി പൊലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന് കൈമാറാനും സുബൈറിനെതിരായ അന്വേഷണങ്ങൾക്ക് യു.പി സർക്കാർ രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) പിരിച്ചുവിടാനും ബെഞ്ച് ഉത്തരവിട്ടു. ഇത് കൂടാതെ ട്വീറ്റുകളുടെ പേരിൽ തനിക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സുബൈറിന് ഡൽഹി ഹൈകോടതിയെ സമീപിക്കാം. സുബൈറിനെതിരെ ആറ് കേസുകളിലായി യു.പി പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം ഡൽഹി പൊലീസ് ചുമത്തിയതാണെന്നും ആരോപണങ്ങളെല്ലാം ഡൽഹി പൊലീസ് സമഗ്രമായി അന്വേഷിച്ചതാണെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണങ്ങൾക്കൊടുവിൽ സുബൈറിന് ജാമ്യം ലഭിക്കുകയും ചെയ്തതാണ്. അതിനാൽ യു.പിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഇനിയില്ല.

'ടൈംസ് നൗ' ചാനലിൽ നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിലൂടെ അന്തർദേശീയ സമൂഹത്തിന് മുന്നിൽ മോദി സർക്കാറിനെയും ബി.ജെ.പിയെയും കടുത്ത പ്രതിരോധത്തിലാക്കിയ സുബൈറിനെ അറസ്റ്റ് ചെയ്യാൻ ഹിന്ദുത്വ വാദികൾ തുടങ്ങിയ കാമ്പയിനാണ് അറസ്റ്റിലും ജയിൽവാസത്തിലും നിരവധി കേസുകളിലും കലാശിച്ചത്. 'ഹനുമാൻ ഭക്ത് എന്ന വ്യാജ ഐ.ഡി ഉടമ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസിന്‍റെ ആദ്യ അറസ്റ്റ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതിനുള്ള 153എ, മതനിന്ദക്കുള്ള 295 എ വകുപ്പുകൾ ചുമത്തിയ ഡൽഹി പൊലീസിനെ പിന്തുടർന്ന് യു.പി പൊലീസ് കേസുകളുടെ പരമ്പരകളുമായി രംഗത്തുവന്നു. ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്‍റെ ശബ്ദം അനിവാര്യമാണെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്ത 2018ലെ ട്വീറ്റ് കേസിൽ ഡൽഹി സെഷൻസ് കോടതി ജാമ്യം നൽകിയതിന് പിന്നാലെയാണ് സീതാപുർ, ലഖിംപുർ ഖേരി, മുസഫർ നഗർ, ഗാസിയബാദ്, ഹാഥറസ്, ചന്ദോളി കേസുകളിലെല്ലാം ജാമ്യം നൽകിയാണ് സുപ്രീംകോടതി മോചനത്തിന് വഴിയൊരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed Zubair
News Summary - Supreme Court grants bail to Mohammed Zubair in all six UP Police FIR
Next Story