പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരാനാകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രവാസികളെ തൽക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി. ഇവരെ നാട്ടില െത്തിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച വീണ്ടും ഹരജി പരിഗണി ക്കും.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. വിഷയത്തിൽ നാലാഴ്ച കഴിഞ്ഞ് തൽസ്ഥി തി റിപോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യാത്ര അനുവദിച്ചാൽ കേന്ദ്രസർക്കാരിൻെറ യാത്രാവിലക്കി ന് വിരുദ്ധമാകും. വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യ ാത്രവിലക്ക് ഏർപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യു.എസ്, ബ്രിട്ടൺ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. ഇപ്പോൾ എല്ലാവരെയും തിരികെ എത്തിച്ചാൽ രോഗവ്യാപനത്തിന് കാരണമാകും. നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകരും. പ്രവാസികളുള്ള രാജ്യങ്ങളിൽ ചികിത്സ സൗകര്യങ്ങൾ ഉൾപ്പടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുതാമെന്നും കോടതി വ്യക്തമാക്കി.
അമേരിക്കയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഗൾഫ്, ഇംഗ്ലംണ്ട്, ഇറാൻ, അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിെലത്തിക്കണമെന്ന ഏഴു ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികൾ പരിഗണിച്ചത്. അവർ എവിടെയാണോ ഉള്ളത് അവിടെ തന്നെ നിൽക്കട്ടെയെന്നും തൽക്കാലം വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സാധിക്കുകയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നിലവിൽ കേന്ദ്ര സർക്കാർ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ടാണ് ഇത്തരത്തിൽ പരാതിയെന്ന് ജസ്റ്റിസ് എസ്. നാഗേശ്വര റാവു ആരാഞ്ഞു.
ഈ വിഷയത്തിൽ അടിയന്തമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്രസർക്കാർ നടപടികളുമായി മുന്നോട്ടുപോകട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ വിശദീകരണം.
വിേദശത്ത് വിസിറ്റിങ് വിസയിൽ കുടുങ്ങി കിടക്കുന്നവർ, രോഗബാധിതരായി കഴിയുന്നവർ, മെഡിക്കൽ സംഘത്തെ അയക്കൽ തുടങ്ങിയവയെല്ലാം വിവിധ ഹരജികളിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ കാര്യങ്ങളിെലല്ലാം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമാെണന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.