Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'യു.എ.പി.എ ചുമത്തിയത്...

'യു.എ.പി.എ ചുമത്തിയത് എന്തിന്?'; ഹൽദ്വാനി കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

text_fields
bookmark_border
യു.എ.പി.എ ചുമത്തിയത് എന്തിന്?; ഹൽദ്വാനി കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി
cancel

ന്യൂഡൽഹി: ക്രമസമാധാന തകർച്ചയുണ്ടാകുന്ന സാധാരണ സംഭവങ്ങളിൽ ഭീകരവിരുദ്ധ നിയമങ്ങൾ എങ്ങനെ ചുമത്താനാകുമെന്ന് സുപ്രീം കോടതി. 2024-ലെ ഹൽദ്വാനി ബൻഭൂൽപുര അക്രമക്കേസിലെ മുഖ്യപ്രതി അബ്ദുൾ മാലിക്കിന് ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച കർശന നിരീക്ഷണങ്ങളോടെ തള്ളിക്കളഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2026 ഏപ്രിൽ 16-ന് ഉത്തരാഖണ്ഡ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അതിപ്രധാനമായ വിഷയമാണിതെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു.

2024 ഫെബ്രുവരിയിൽ ഹൽദ്വാനിയിൽ അനധികൃതമെന്ന് ആരോപിച്ച് ഒരു മദ്രസയും പ്രാർത്ഥനാ സ്ഥലവും പൊളിച്ചുമാറ്റിയതിനെ തുടർന്ന് വൻ തോതിലുള്ള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ അഞ്ച് പേർ ദാരുണമായി കൊല്ലപ്പെടുകയും വലിയ തോതിൽ അക്രമങ്ങൾ അരങ്ങേറുകയും ചെയ്തു. തുടർന്ന് നൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും അബ്ദുൾ മാലിക്കിനെ മുഖ്യ സൂത്രധാരനായി പ്രതി ചേർത്ത് യു.എ.പി.എ (UAPA) ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തുകയുമായിരുന്നു.

തുടർന്ന് മാസങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി അബ്ദുൾ മാലിക്കിന് ജാമ്യം അനുവദിച്ചത്. ഈ ഉത്തരവാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. പൊലീസ് സ്റ്റേഷൻ കത്തിക്കുകയും സംഘടിതമായ അക്രമം അഴിച്ചുവിടുകയും ചെയ്ത പ്രതിക്ക് ജാമ്യം നൽകുന്നത് പൊലീസ് സേനയുടെ മനോവീര്യം തകർക്കുമെന്ന് സർക്കാരിന്റെ ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ വാദിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുന്നതുപോലുള്ള ജനക്കൂട്ടത്തിന്റെ അതിക്രമങ്ങൾക്ക് എങ്ങനെയാണ് യു.എ.പി.എ ബാധകമാവുക എന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി രൂക്ഷമായി ചോദിച്ചു. പൊതു ക്രമസമാധാന തകർച്ചയും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതര ഭീകരവാദ പ്രവർത്തനങ്ങളും തമ്മിൽ വലിയ നിയമപരമായ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസിൽ വിചാരണ നടപടികൾ അതിമന്ദഗതിയിലാണ് നീങ്ങുന്നതെന്ന് സുപ്രീം കോടതി സർക്കാരിനെ കുറ്റപ്പെടുത്തി. കുറ്റകൃത്യം അത്രയധികം ഗൗരവമുള്ളതാണെങ്കിൽ, രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയാക്കി പ്രതിയെ ശിക്ഷിക്കാൻ കഴിയാത്തത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കോടതി തുറന്നടിച്ചു. വിചാരണ വേഗത്തിലാക്കി കുറ്റം തെളിയിക്കുന്നതിന് പകരം ജാമ്യ ഹർജികളെ എതിർത്ത് സമയം കളയരുതെന്ന് നിർദ്ദേശിച്ച ബെഞ്ച്, സർക്കാരിന്റെ അപ്പീൽ പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAutharakandHaldwaniSupreme Court
News Summary - 'യു.എ.പി.എ ചുമത്തിയത് എന്തിന്?'; ഹൽദ്വാനി കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി
Next Story