Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്: 19...

ബാബരി കേസ്: 19 പുനഃപരിശോധന ഹരജികളും സുപ്രീംകോടതി തള്ളി

text_fields
bookmark_border
ബാബരി കേസ്: 19 പുനഃപരിശോധന ഹരജികളും സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കാനുള്ള നവംബർ ഒമ്പതിലെ സുപ്ര ീംകോടതി വിധിക്കെതിരെ സമർപ്പിച്ച 19 പുനഃപരിശോധന ഹരജികൾ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളി. പുനഃപരിശോധന ഹരജികൾ പരിഗണിക്കാൻ ഒരു കാരണവുമില്ലെന്ന് ചീഫ് ജസ്റ്റിസിെൻറ ചേംബറിൽ ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അപേക്ഷ ആദ്യം പരിഗണിച്ച ബെഞ്ച് അതോടൊപ്പം ഹരജികൾ തള്ളി ഉത്തരവിടുകയായിരുന്നു. ഇതോടെ രാമക്ഷേത്ര നിർമാണത്തിനുള്ള നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങി.


തിരുത്തൽ ഹരജി എന്ന അവസാന വഴി ഒട്ടും പ്രതീക്ഷയില്ലാത്തതായതിനാലും അതുമായി കക്ഷികൾ സമീപിക്കാനുള്ള സാധ്യത വിരളമായതിനാലും ഏഴ് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന് ഇതോടെ അന്ത്യമായി.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർകൂടി അടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. വിധി പുറപ്പെടുവിച്ച ബെഞ്ചുതന്നെയാണ് പുനഃപരിശോധന ഹരജികൾ പരിഗണിക്കുക. എന്നാൽ, നേരത്തെ വിധി പുറപ്പെടുവിക്കുന്നതിന് നേതൃത്വം നൽകിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിച്ചതിനാൽ ആ ഒഴിവിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ബോബ്ഡെ നിയോഗിക്കുകയായിരുന്നു.

18 പുനഃപരിശോധന ഹരജികളിൽ ഒമ്പതെണ്ണം, നേരത്തെ കേസിൽ കക്ഷികളല്ലെന്ന കാരണത്താൽ പരിഗണിച്ചില്ല. പ്രഭാത് പട്നായിക്കിെൻറ നേതൃത്വത്തിൽ 50ഓളം സാമൂഹിക പ്രവർത്തകർ, ഉത്തർപ്രദേശിെല പീസ് പാർട്ടി, എസ്.ഡി.പി.െഎ, ഇന്ത്യൻ നാഷനൽ ലീഗ് തുടങ്ങിയ കക്ഷികൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കാതെ മാറ്റിവെച്ചവയിൽപ്പെടും. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻകൈ എടുത്ത് സമർപ്പിച്ച മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുർറഹ്മാൻ, മിസ്ബാഹുദ്ദീൻ മുഹമ്മദ് ഉമർ, ഹാജി മഹ്ബൂബ് എന്നിവരുടെ ഹരജികൾ, ജംഇയ്യത്തുൽ ഉലമായേ ഹിന്ദിെൻറ ഹരജി, മുസ്ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകിയതിനെതിരെ ഹിന്ദു മഹാസഭ സമർപ്പിച്ച ഹരജികൾ എന്നിവ പരിഗണിച്ചു തള്ളിയവയിൽെപടും.

ഇതോടെ അയോധ്യയിലെ ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് വിട്ടുകൊടുക്കണമെന്ന വിധി നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങും.

ചൂണ്ടിക്കാട്ടിയ തെറ്റുകളും പിഴവുകളും പുനഃപരിശോധനക്ക് കാരണമായില്ല
ന്യൂഡൽഹി: സുപ്രീംകോടതി വിധിയിലെ തെറ്റുകൾക്ക് പുറമെ നിയമവിരുദ്ധ കാര്യങ്ങളും പുനഃപരിശോധന ഹരജികളിൽ അക്കമിട്ടു വ്യക്തമാക്കിയിരുന്നെങ്കിലും അവയൊന്നും രാമക്ഷേത്ര നിർമാണത്തിനുള്ള വിധി പുനഃപരിശോധിക്കാനുള്ള കാരണമല്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ഉത്തരവ്. നിയമവിരുദ്ധവും പരസ്പരവിരുദ്ധവും നീതിനിഷേധിക്കുന്നതുമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതുകൊണ്ടാണ് പുനഃപരിശോധന ഹരജികൾ സമർപ്പിക്കുന്നതെന്ന് ഹരജികളിൽ ബോധിപ്പിച്ചിരുന്നു. നീതിയുടെ പൂർത്തീകരണമല്ല, പരാജയമാണ് ബാബരി ഭൂമി കേസിൽ സംഭവിച്ചതെന്നും ഹരജിക്കാർ ബോധിപ്പിച്ചു.

1950നു മുമ്പ് തർക്കം തുടങ്ങിയ ഭൂമിക്ക് മേലുള്ള അവകാശം ഉന്നയിച്ച് ’89ൽ രംഗത്തുവന്ന വിഗ്രഹത്തിന് അനുകൂലമായി തീർപ്പ് കൽപിച്ചത് സിവിൽ കേസിൽ തെറ്റും നിയമവിരുദ്ധവുമാണ്. അതിക്രമിച്ചുകയറി നിയമവിരുദ്ധമായി പള്ളിയുടെ താഴികക്കുടത്തിന് താഴെ സ്ഥാപിച്ച വിഗ്രഹത്തിനാണ് 2.77 ഏക്കർ ഭൂമിയുടെ അവകാശം നൽകിയത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ സ്ഥാപിച്ചതെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയ വിഗ്രഹത്തിന് അതേ ഭൂമിയുടെ നിയമപരമായ അവകാശത്തിന് അർഹതയില്ല.

ബാബരി മസ്ജിദ് നിന്ന ഭൂമിയുടെ മൊത്തത്തിലുള്ള െകെവശാവകാശം ഒരു കാലത്തും ഹിന്ദുക്കൾക്കില്ലായിരുന്നു. മറുഭാഗത്ത് 1949ൽ പള്ളി അടച്ചിടുന്നതുവരെ മുസ്ലിംകൾ ബാബരി മസ്ജിദിൽ പ്രാർഥന നടത്താറുണ്ടായിരുന്നുവെന്ന് ഹിന്ദുവിഭാഗം സുപ്രീംകോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്. ബാബരി മസ്ജിദ് പൊളിച്ചതിെൻറ ഗുണം പൊളിച്ച പ്രതികൾക്ക് കിട്ടുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari casemalayalam newsindia newsReview Petition
News Summary - Supreme Court Dismisses All Petitions Seeking Review Babari case-India news
Next Story