Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമലയുണ്ടെന്ന്...

ശബരിമലയുണ്ടെന്ന് ചീഫ് ജസ്റ്റിസ്; പ്രധാനം പൗരത്വവിഷയമെന്ന് ജയ്സിങ്

text_fields
bookmark_border
ശബരിമലയുണ്ടെന്ന് ചീഫ് ജസ്റ്റിസ്; പ്രധാനം പൗരത്വവിഷയമെന്ന് ജയ്സിങ്
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമീപിച്ച ഹരജിക്കാരുടെ അഭിഭാഷകരിൽ ഒരാ ളുടെ ആവശ്യം പോലും അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാർ ആവശ്യെപ്പട്ടത് എല്ലാം അനുവദിച്ചു. പൗരത്വ വിഷയത്തെക്കാൾ പ്ര ാമുഖ്യം ശബരിമലക്കാണെന്നു പറയാനും ചീഫ് ജസ്റ്റിസ് തയാറായി. കടുത്ത പ്രതിഷേധങ്ങ ൾക്കിടയിലും നിയമം നടപ്പാക്കാൻ സുപ്രീംകോടതി സ്റ്റേ ഇല്ലെന്ന് ഉറപ്പുവരുത്താനും എതിരായ ഹരജികൾ പരിഗണിക്കുന്നത് പരമാവധി നീട്ടാനും കേന്ദ്ര സർക്കാറിന് കഴിഞ്ഞു.

ഇതിനെതിരെ അഭിഭാഷകരായ ഇന്ദിര ജയ്സിങ്ങും അഭിഷേക് മനു സിങ്വിയും രാജീവ് ധവാനും വിശ്വനാഥനും അടക്കമുള്ളവർ പ്രതിഷേധമുയർത്തി. എന്നാൽ, സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പ്രത്യേക ചേംബറിൽ ഇരിക്കുേമ്പാൾ അതിലേക്ക് ക്ഷണം ലഭിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസിെൻറ നിലപാടിനെ കാര്യമായി ചോദ്യംചെയ്തില്ല.

പൗരത്വ കേസുകൾ അടിയന്തരമാണെന്നും അതിനുള്ള അഞ്ചംഗ ബെഞ്ച് അടിയന്തരമായി ഉണ്ടാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് ശബരിമല കേൾക്കാനുണ്ട് എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. തുടർന്ന് ഇന്ദിര ജയ്സിങ് എതിർപ്പുമായി രംഗത്തുവന്നു. മുൻഗണന ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്ന് പറഞ്ഞ അവർ അത് നൽകേണ്ടത് പൗരത്വവിഷയത്തിനാണെന്ന് ഒാർമിപ്പിച്ചു.

കേസ് നാലാഴ്ച കഴിഞ്ഞ് ഫെബ്രുവരിയിലേക്ക് നീട്ടുന്നതിനെ എതിർത്ത രാജീവ് ധവാൻ സ്റ്റേ ഇല്ലാത്തതിനാൽ ഇതിനകം നടന്ന പ്രക്രിയ പിന്നീട് മാറ്റാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി. മാറ്റാനാകാത്തതായി ഒന്നുമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. പ്രക്രിയ തടയുന്നതുപോലുള്ള ഇടക്കാല ആവശ്യം പരിഗണിക്കാൻ അന്തിമവാദത്തിന് മുേമ്പ തീയതി നിശ്ചയിക്കാമെന്നും കൂട്ടിച്ചേർത്തു.

ഹരജികൾ അഞ്ചംഗ ബെഞ്ചിന് വിടാനുള്ള തീരുമാനം എല്ലാവരും അംഗീകരിച്ചിട്ടും അങ്ങനെ ഒരു ഉത്തരവിറക്കാൻ ബെഞ്ച് തയാറായില്ല. ആ ഉത്തരവും നാലാഴ്ച നീട്ടിവെച്ചതിലൂടെ ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) തുടങ്ങുന്ന ഏപ്രിൽ വരെ കേസ് നീട്ടാൻ കേന്ദ്രത്തിന് എളുപ്പമാകും.

അസമിെൻറ സാഹചര്യവും മാനദണ്ഡവും വ്യത്യസ്തമായതിനാൽ അസമിെൻറ കേസ് വേറെ കേൾക്കണമെന്ന് വികാസ് സിങ് ഉന്നയിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് എ.ജിയും എസ്.ജിയും രംഗത്തുവന്നതോടെ കേന്ദ്ര സർക്കാറിെൻറ കൂടി ആവശ്യമാണ് അതെന്ന് വ്യക്തമായി.

ഇത് ചോദ്യംചെയ്ത് എല്ലാ ഹരജികളും ഒരുമിച്ചു പരിഗണിക്കണമെന്ന് ഇന്ദിര ജയ്സിങ്ങും രാജീവ് ധവാനും ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രം വികാസ് സിങ്ങിെൻറ വാദത്തെ പിന്തുണച്ചപ്പോൾ അക്കാര്യവും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. പൗരത്വവിഷയം ഏറ്റവും പ്രധാനമാണെന്നുപറഞ്ഞ ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചുണ്ടാക്കുന്നതാണ് ആലോചിക്കുന്നെതന്നു വ്യക്തമാക്കി.

അതിനുശേഷമാണ് കേസ് കേൾക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ തീരുമാനിക്കാനായി മൂന്നംഗ ബെഞ്ച് ചേംബറിലിരിക്കാമെന്നു പറഞ്ഞത്. ഹരജികളിൽ കൈക്കൊള്ളേണ്ട നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടച്ചിട്ട ചേംബറിൽ അഭിഭാഷകരുമായി കൂടിയാലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsSA Bobdecaa plea
News Summary - supreme court decision on caa plea -india news
Next Story