Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ...

അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ അയോഗ്യത; ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

text_fields
bookmark_border
അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ അയോഗ്യത; ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: തമിഴ്നാട്ടിലെ 18 അണ്ണാ ഡി.എം.കെ എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കർ പി. ധനപാലിെൻറ നടപടിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജൂൺ 27നാണ് ഹരജികൾ പരിഗണിക്കുക. കേസിൽ ജൂൺ 14ന് മദ്രാസ് ഹൈകോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. 

തമിഴ്നാട് നിയമസഭയിൽ ടി.ടി.വി. ദിനകരനെ പിന്തുണച്ച 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിെയ ചോദ്യം െചയ്തായിരുന്നു ഹരജി. എന്നാൽ, സ്പീക്കറുടെ നടപടി ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി ശരിവെച്ചു. നിയമസഭ സ്പീക്കറുടെ ഉത്തരവിൽ ജുഡീഷ്യറിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും നിയമവിരുദ്ധമായി സ്പീക്കർ പ്രവർത്തിച്ചിട്ടില്ലെന്നും ഏതെങ്കിലും വിദ്വേഷത്തിെൻറ പേരിൽ സ്പീക്കർ നടപടിയെടുത്തതായി കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിധിച്ചത്. 

അതേസമയം, സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനത്തിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകിയത് കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലെന്നുമായിരുന്നു രണ്ടാമത്തെ ജസ്റ്റിസ് എം. സുന്ദരെൻറ വിധി. ഗവർണർക്ക് 19 എം.എൽ.എമാരാണ് പരാതി നൽകിയത്. എന്നാൽ, 18 എം.എൽ.എമാർക്കെതിരെ മാത്രമാണ് സ്പീക്കർ നടപടിയെടുത്തതെന്നും ജസ്റ്റിസ് സുന്ദർ ചൂണ്ടിക്കാട്ടി. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത തീർപ്പുണ്ടായ നിലയിൽ മൂന്നാമത്തെ ജഡ്ജിക്ക് കേസ് കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി അറിയിച്ചിരുന്നു. ഭിന്നവിധിെയ തുടർന്നാണ് എം.എൽ.എമാർ സുപ്രീംകോടതിെയ സമീപിച്ചത്. 

ശശികല, ദിനകരൻ എന്നിവരെ അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ 18 എം.എൽ.എമാർ 2017 ആഗസ്റ്റിൽ അന്നത്തെ ഗവർണർ വിദ്യാസാഗർ റാവുവിനെ സന്ദർശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിൻവലിക്കുന്നതായും കത്ത് നൽകി. ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ 18 എം.എൽ.എമാരും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബർ 18ന് സ്പീക്കർ അയോഗ്യത കൽപിച്ച് ഉത്തരവിട്ടത്. തുടർന്ന് നടപടിക്ക് വിധേയരായ എം.എൽ.എമാർ കോടതിയെ സമീപിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAanna dmkTamil Naduttv dinakaranmalayalam newsDisqualificationsupreme court
News Summary - Supreme Court agrees to hear plea by 18 AIADMK MLAs -India News
Next Story