Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജീവ് ഭട്ടും ഹരേൺ...

സഞ്ജീവ് ഭട്ടും ഹരേൺ പാണ്ഡ്യയും ആർ.ബി ശ്രീകുമാറും നൽകിയത് കള്ളമൊഴികളെന്ന് സുപ്രീംകോടതി

text_fields
bookmark_border
Supreme court
cancel

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നന്ദ്രേ മോദിക്കെതിരെ സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ് ഓഫീസർമാരായ സഞജീവ് ഭട്ടിനും ആർ.ബി ശ്രീകുമാറിനും ദുരൂഹ സാചര്യത്തിൽ കൊല്ലപ്പെട്ട മുൻ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യക്കും എതിരെ സുപ്രീംകോടതിയുടെ രുക്ഷ വിമർശനം. മോദി അടക്കമുള്ള ഗുജറാത്ത് സർക്കാറിലെ ഉന്നതർക്കെതിരെ അന്വേഷണ ആവശ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് ഈ വിമർശനം

കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നു എന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗുഢാലോചന' നിർമിച്ചെടുത്തത്. എസ്.ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടു.

പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത് സർക്കാറിന്‍റെ വാദം സുപ്രീംകോടതി ശരിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourt Narendra Modi
News Summary - Supremcourt statement on modi case
Next Story