Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാദിയ കേസ് ഇനിയും...

ഹാദിയ കേസ് ഇനിയും വലിച്ചുനീട്ടാൻ പറ്റില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഹാദിയ കേസ് ഇനിയും വലിച്ചുനീട്ടാൻ പറ്റില്ലെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ നടന്ന വിവാഹം റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമുണ്ടോ എന്നത് മാത്രമാണ് ഹാദിയ കേസ് എന്നും ഇൗ കേസ് ഇനിയും വലിച്ചുനീട്ടാൻ പറ്റില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം നിയമപരമോ അല്ലാത്തതോ ആകെട്ട, ഹൈകോടതിക്ക് അങ്ങനെ വിവാഹം അസാധുവാക്കാൻ അധികാരമുണ്ടോയെന്ന നിയമപരമായ  ചോദ്യം മാത്രമേ തങ്ങൾക്ക് മുന്നിലുള്ളൂവെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച് വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് തടങ്കലിൽ കഴിയുന്ന സമയത്ത് വീട്ടിൽവന്ന രാഹുൽ ഇൗശ്വറിനെതിരെ ഹാദിയ നടത്തിയ പരാമർശങ്ങളെല്ലാം ഹാദിയയുടെ അഭിഭാഷകർ സത്യവാങ്മൂലത്തിൽനിന്ന് പിൻവലിച്ചു. 

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ശഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ വാദം പൂർത്തിയായല്ലോ എന്ന് സൂചിപ്പിച്ച് കേസ് വിധി പറയാനായി മാറ്റാൻ സുപ്രീംകോടതി ഒരുങ്ങിയ ഘട്ടത്തിലാണ് ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിലെ  ആരോപണങ്ങൾ തന്നെ അതിന് വിഘാതമായത്. ഇതേതുടർന്ന് ശഫിൻ ജഹാനെ ഭർത്താവായി അംഗീകരിക്കണമെന്ന ഹാദിയയുടെ  ആവശ്യംമാത്രം പരിഗണിച്ച് മറ്റു വിഷയങ്ങളെല്ലാം സത്യവാങ്മൂലത്തിൽനിന്ന് പിൻവലിക്കാൻ തയാറുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചപ്പോഴാണ് ഇൗശ്വറിനെതിരായ പരാമർശങ്ങൾ  അഡ്വ. മർസൂഖ് ബാഫഖി  പിൻവലിച്ചത്.

ഇതുവരെ നടന്ന വാദത്തെ രണ്ട് വിഷയമായി പരിഗണിക്കണമെന്നും ഒന്ന് വിവാഹവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് എൻ.െഎ.എ അന്വേഷണവുമായി ബന്ധപ്പെട്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, എൻ.െഎ.എ അന്വേഷണം രണ്ടുപേരുടെ വിവാഹത്തിൽ ഇടപെടേണ്ട കാര്യമില്ല. ഇൗ വിഷയത്തിൽ മാനഭംഗത്തിെനതിരായ പരാതി പോലുമില്ല. അതിനാൽ എൻ.െഎ.എക്കെതിരെ ഹാദിയ ഉന്നയിച്ച ആരോപണങ്ങളിലും കോടതിക്ക് താൽപര്യമില്ല എന്ന്  ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. 

എന്നാൽ, തങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് അശോകെൻറ അഭിഭാഷകൻ ശ്യാം ദിവാൻ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് രാഹുൽ ഇൗശ്വറിന് വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു ഹാദിയയുടെ സത്യവാങ്മൂലത്തിലെ 25ാം ഖണ്ഡിക വാസ്തവ വിരുദ്ധമാണെന്നും അതിന് മറുപടിനൽകാൻ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടത്. ഹാദിയയുടെ വിവരം പുറംലോകത്തെ അറിയിച്ച് മോചനത്തിന് സഹായിക്കുകയാണ് രാഹുൽ ഇൗശ്വർ ചെയ്തതെന്നും അതിന് വിരുദ്ധമാണ് സത്യവാങ്മൂലമെന്നും ബിജു വാദിച്ചു. രാഹുൽ ഇൗശ്വറിനെ കക്ഷി ചേർക്കുന്നതിനെ ശഫിൻ ജഹാെൻറ അഭിഭാഷകൻ സിബൽ എതിർത്തപ്പോൾ എങ്കിൽ അത് പിൻവലിക്കണം, അല്ലെങ്കിൽ തള്ളിക്കളയേണ്ടിവരുമെന്ന് കോടതി പറഞ്ഞു. അതോടെ രാഹുൽ ഇൗശ്വറിെനതിരായ എല്ലാ പരാമർശങ്ങളും പിൻവലിക്കാമെന്ന് ഹാദിയയുടെ അഭിഭാഷകൻ അറിയിച്ചു. ഇതുവരെ കേസിലെ ഒമ്പതാമത്തെ കക്ഷിയായിരുന്ന ഹാദിയയെ ശഫിൻ ജഹാെൻറ ഹരജിയിലെ രണ്ടാം പരാതിക്കാരിയാക്കണമെന്ന അഭിഭാഷകെൻറ ആവശ്യം സുപ്രീംകോടതി അനുവദിച്ചു. 

എന്നാൽ, പോപുലർ ഫ്രണ്ട് വനിത േനതാവ് സൈനബക്കുവേണ്ടി ഹാജരായ അഡ്വ. നൂർ മുഹമ്മദ് തെൻറ കക്ഷിക്കും സത്യസരണിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അേന്വഷണസംഘം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടത് കോടതി തള്ളി. ഹാദിയയുടെ സത്യവാങ്മൂലത്തിലുന്നയിച്ച ആരോപണങ്ങൾക്ക് മറുപടിപറയാൻ എൻ.െഎ.എക്കും പിതാവ്  അശോകനും കൂടുതൽ സമയമനുവദിച്ച് വിവാഹക്കാര്യം തീർപ്പാക്കാതെ കേസ് മാർച്ച് എട്ടിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hadiya casesupremcourtmalayalam news
News Summary - Supremcourt on hadiya case-India news
Next Story