Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാത്രിയാത്ര...

രാത്രിയാത്ര നിരോധനം:പ്രശ്നം പഠിക്കാൻ വിദഗ്ധസമിതി വേണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
രാത്രിയാത്ര നിരോധനം:പ്രശ്നം പഠിക്കാൻ വിദഗ്ധസമിതി വേണമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: വയനാട് വഴി ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-െകാല്ലഗൽ ദേശീയപാത 766ലെ രാത്രിയാത്രനിരോധനവുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ വിദഗ്ധസമിതിക്ക് രൂപംനൽകണമെന്ന് സുപ്രീംകോടതി. കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറി അധ്യക്ഷനായി കേരള, കർണാടക, തമിഴ്നാട് സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി ഒരുമാസത്തിനകം സമിതി രൂപവത്കരിക്കണമെന്നും മൂന്നുമാസത്തിനകം ബദൽപാത നിർദേശമടക്കം വിശദറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പൊതുജനങ്ങളിൽ നിന്നടക്കം അഭിപ്രായം തേടാനും നിർദേശമുണ്ട്. 

2010ൽ കർണാടക ഹൈകോടതി ഉത്തരവിട്ട രാത്രിയാത്ര നിരോധനത്തിനെതിരെ സംസ്ഥാനസർക്കാർ ഉൾപ്പെടെ നൽകിയ ഹരജി ബുധനാഴ്ച പരിഗണിച്ചേപ്പാഴാണ് സമിതിക്ക് രൂപം നൽകാൻ നിർദേശിച്ചത്. ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്ര പരിസ്ഥിതിക്ക് എത്രത്തോളം ആഘാതം ഏൽപിക്കുമെന്ന് വിദഗ്ധസമിതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നിർദേശിക്കുകയായിരുന്നു. വനമേഖലക്ക് ആഘാതമേൽക്കുമെങ്കിൽ ബദൽപാതയുടെ സാധ്യത ആരായാവുന്നതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

ഇതിനെ കേരള, കർണാടക സംസ്ഥാനങ്ങൾ എതിർത്തില്ല. തുടർന്നാണ് വിദഗ്ധസമിതി രൂപവത്കരിക്കാനും വിശദറിപ്പോർട്ട് സമർപ്പിക്കാനും കോടതി  ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtmalayalam newsBandiourNight Travel ban
News Summary - Supremcourt on Bandipur issue-Kerala news
Next Story