സമ്പൂർണ നീതിക്ക് ഉചിത തീരുമാനം; ശബരിമല കേസിൽ സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: ശബരിമല കേസിൽ പുന$പരിശോധന ഹരജി തീര്‍പ്പാക്കാതെ വിഷയം ഒമ്പതംഗ ബെഞ്ചിന് വിട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിെൻറ നടപടി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിേൻറതാണ് വിധി.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി മറികടക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് നിയമപ്രാബല്യം ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ഒമ്പതംഗ ബെഞ്ച് ചെയ്തത്. പുനപരിശോധന ഹരജികളുടെ ചരിത്രത്തിലെ അപൂര്‍വ നടപടിയെ ന്യായീകരിച്ച ഒമ്പതംഗ ബെഞ്ച്, നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിടാവുന്നതാണെന്ന് വിധിച്ചു.
ശബരിമല പുന$പരിശോധന ഹരജി പരിഗണിക്കുന്ന വേളയില്‍ അത് തീര്പ്പാക്കാതെയായിരുന്നു മുന്‍പത്തെ വിധി. മതവിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധമില്ലാത്ത മുസ്ലിംകളുടെയും പാഴ്സികളുടെയും വിഷയങ്ങളും ചേര്‍ത്തുവെച്ച് ഒമ്പതംഗ ബെഞ്ച് തീര്‍പ്പു കല്പിക്കണമെന്നായിരുന്നു വിധി. അവ ഒമ്പതംഗ ബെഞ്ച് തീര്‍പ്പാക്കി അതിെൻറ അടിസ്ഥാനത്തില്‍ കേസ് പുന$പരിശോധിക്കണമെന്ന് ബെഞ്ച് വിധിച്ചു.
എന്നാല്‍, ബെഞ്ചിലെ അംഗങ്ങളായ രോഹിങ്ടണ്‍ നരിമാനും ഡി.വൈ. ചന്ദ്രചൂഡും വിയോജിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഒമ്പതംഗ ബെഞ്ചുണ്ടാക്കിയപ്പോള് സ്ത്രീപ്രവേശനത്തിന് അനുകൂല വിധി പുറപ്പെടുവിച്ച ആരെയും ഉള്‍പ്പെടുത്തിയില്ല. കേസിലെ കക്ഷികള്‍ മുന്‍ ചീഫ് ജസ്റ്റിസിെൻറ വിധി ചോദ്യം ചെയ്തു. എന്നാല്‍, ആ എതിര്‍പ്പ് ഫെബ്രുവരി പത്തിന് തള്ളിയ സുപ്രീംകോടതി കാരണം പിന്നീട് വിശദമാക്കുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.