വിടർന്നും കൊഴിഞ്ഞും താരകമലരുകൾ
text_fieldsതെരഞ്ഞെടുപ്പു കാലത്ത് സിനിമക്കാർക്കും കായികതാരങ്ങൾക്കും താര പദവി ഇത്തിരികൂടി ഏറും. പലർക്കും സ്ഥാനാർഥിക്കുപ്പായവും കിട്ടും. ചി ലർബ്ലോക്ബസ്റ്റർ സിനിമമട്ടിൽ ജയിച്ചുകയറും. ചിലർ അടപടല ം ഫ്ലോപ്പാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടിനും യോഗെമാത്തവരുടെ പെരുനിരതന്നെയുണ്ട്. ബി.ജെ.പിയുടെ കൂടെക്കൂടിയവർക്ക് ഇക്കുറി നല ്ലകാലമായിരുന്നു.
ഒേട്ടറെപ്പേർ വിജയിച്ചുവെന്നതുതന്നെ കാര്യം. പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്ന് വിജയിച്ച നടൻ സണ്ണി ഡിയോൾ ഇൗ നിരയിൽ പ്രമുഖനാണ്. ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് വിജയിച്ച ഹേമമാലിനി മത്സരിച്ചതും ബി.ജെ.പി ടിക്കറ്റിൽതന്നെ. ബി.ജെ.പി സ്വതന്ത്രയായ സുമലത കർണാടകയിലെ മണ്ഡ്യയിലെ താരത്തിളക്കമായി. നടി കിരൺഖേർ ചണ്ഡിഗഢിലെ താരത്തിളക്കമുള്ള ബി.ജെ.പി പ്രതിനിധിയായി സഭയിലുണ്ടാകും.
പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ മത്സരിച്ച ലോക്കറ്റ് ചാറ്റർജി, അസൻസോളിൽനിന്നുള്ള ബാബുൽ സുപ്രിയോ, ഉത്തര-പശ്ചിമ ഡൽഹിയിൽനിന്നുള്ള ഗായകൻകൂടിയായ ഹൻസ് രാജ് ഹൻസ്, ഡൽഹി നോർത്ത് ഇൗസ്റ്റിൽനിന്നുള്ള നടൻ മനോജ് തിവാരി തുടങ്ങിയവരെയെല്ലാം സഭയിലെത്തിച്ചത് ബി.ജെ.പിതന്നെ.
മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് യുവസ്വാഭിമാനി പാർട്ടി പ്രതിനിധിയായി സഭയിലെത്തുന്നത് നടി നവനീത് കൗർ റാണയാണ്. ബംഗാൾ ജാദവ്പുർ മണ്ഡലത്തിൽനിന്നുള്ള തൃണമൂൽ അംഗം മിമി ചക്രവർത്തി യുവനടിയാണ്. മലയാളികൾക്ക് ഏറെ പരിചയമുള്ള നടി റോജ ഇക്കുറി ആന്ധ്ര നിയമസഭയിൽ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പ്രതിനിധിയാണവർ. കേരളത്തിൽ മത്സരിച്ച് പരാജയപ്പെട്ട രണ്ടു പേരിൽനിന്ന് തുടങ്ങാം േബാക്സ് ഒാഫിസ് പരാജയകഥ. ചാലക്കുടിയിൽനിന്നുള്ള ഇടതുസ്ഥാനാർഥി ഇന്നസെൻറാണ് അതിലൊരാൾ. തൃശൂരിനെ ഞാനങ്ങെടുക്കുവാ എന്നവകാശപ്പെടാൻ ബി.ജെ.പി തട്ടകത്തിലിറക്കിയ സുരേഷ് ഗോപിയാണ് തോറ്റ്് മൂന്നാംസ്ഥാനത്തായ മറ്റൊരാൾ.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ശത്രുഘൻ സിൻഹ, മഹാരാഷ്ട്രയിൽ അടിതെറ്റിയ ഉൗർമിള മാതോംഡ്കർ, ബി.ജെ.പിക്കുവേണ്ടി മത്സരിച്ച ജയപ്രദ, സ്വതന്ത്രനായി ജനവിധി തേടിയ പ്രകാശ് രാജ്, തൃണമൂലിലൂടെ ലോക്സഭയിലും താരമാകാനൊരുങ്ങിയ മൂൺ മൂൺ സെൻ, ശത്രുഘൻ സിൻഹയുടെ ഭാര്യയും എസ്.പി സ്ഥാനാർഥിയുമായ പൂനം സിൻഹ, തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്ന് നാം തമിഴർ കക്ഷിക്കുവേണ്ടി പോരാടിയ എ. മൻസൂർ അലിഖാൻ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും മാണ്ഡ്യയിലെ സ്ഥാനാർഥിയുമായ നിഖിൽ... പരാജിതരുടെ കഥ തീരുന്നില്ല.
കായികരംഗത്ത് വിജയിച്ചവർക്ക് രാഷ്ട്രീയവിജയവും വഴങ്ങുമെന്ന് തെളിയിക്കാനും ഇൗ തെരഞ്ഞെടുപ്പിലായി. ഇന്ത്യയുടെ ഷൂട്ടിങ് താരമായിരുന്ന ഒളിമ്പ്യൻ രാജ്യവർധൻ സിങ് റാത്തോഡ് രാജസ്ഥാനിലെ ജയ്പുർ റൂറലിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വീണ്ടും വിജയിച്ചു. ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കളംമാറിയ ഗൗതം ഗംഭീറിന് ആദ്യ ഇന്നിങ്സിൽ മിന്നുംവിജയം. ഇൗസ്റ്റ് ഡൽഹിയിൽനിന്നാണ് ബി.ജെ.പി പ്രതിനിധിയായി അദ്ദേഹം സഭയിലെത്തുന്നത്. തോൽവി അറിഞ്ഞവരിൽ ഇന്ത്യൻ ബോക്സർ വിജേന്ദർ സിങ്ങും ഇന്ത്യയുടെ മുൻ അത്ലറ്റ് കൃഷ്ണ പുനിയയും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദുമെല്ലാം ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.