എം.പിയും ചലച്ചിത്രതാരവുമായ സുമലതക്ക് കോവിഡ്
text_fieldsബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും തെന്നിന്ത്യൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ത െൻറ ഫേയ്സ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടർന്ന് പരിശോധന നടത്തുകയായിരുന്നു.
മാണ്ഡ്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിെൻറ ഭാഗമായി യാത്ര ചെയ്തിട്ടുള്ളതിനാൽ രോഗ ബാധക്ക് സാധ്യതയുണ്ടെന്നതിനെതുടർന്നാണ് കോവിഡ് പരിശോധനക്ക് വിധേയമായതെന്ന് സുമലത പറഞ്ഞു. തിങ്കളാഴ്ച പരിശോധന ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. നേരിയ ലക്ഷണമായതിനാൽ വീട്ടു ചികിത്സയിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടിൽ ക്വാറൻറീനിലാണെന്നും ത െൻറ സമ്പർക്ക പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും സമ്പർക്കത്തിലായിട്ടുള്ളവരിൽ രോഗ ലക്ഷണമുണ്ടെങ്കിൽ പരിശോധിക്കണമെന്നും സുമലത ഫേയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ജൂൺ 29ന് സുമലത ബംഗളൂരുവിലെ വിധാൻ സൗധയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്യമായ ഇടവേളകളിൽ യെദിയൂരപ്പയെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ സുമലത പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.