റിബൽ സ്റ്റാറിെൻറ ഭാര്യയും റിബൽ; മാണ്ഡ്യയിൽ താരപോരാട്ടം
text_fieldsബംഗളൂരു: മാണ്ഡ്യയിൽ ചിത്രം തെളിഞ്ഞതോടെ പോരാട്ടം സിനിമാ താരങ്ങളുടേതായി. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സ്ഥാനാന ാർഥിയായി നിഖിൽ ഗൗഡയും സ്വതന്ത്ര സ്ഥാനാർഥിയായി സുമലതയുമാണ് അങ്കത്തട്ടിൽ. ചക്രവാളം ചുവന്നപ്പോൾ, തൂവാനത്തുമ ്പികൾ, ന്യൂഡൽഹി, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമക്കുപോലും സുപരിചിതയായ നടിയ ാണ് സുമലത. കന്നട സിനിമാലോകത്ത് ഉദിച്ചുവരുന്ന നടനാണ് നിഖിൽഗൗഡ. ഇൗയിടെ റിലീസായ ‘സീതാരാമ കല്യാണ’ എന്ന ചിത്രം ഹിറ്റായിരുന്നു. അഭിമന്യുവായി നിഖിൽ വേഷമിടുന്ന ‘കുരുക്ഷേത്ര’ സിനിമ റിലീസിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷെൻറ അനുമതിയും കാത്തിരിക്കുകയാണ്.
മകനും നടനുമായ അഭിഷേക്, സൂപ്പർ താരങ്ങളായ യാഷ്, ദർശൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സുമലത തിങ്കളാഴ്ച ബംഗളൂരുവിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ സുമലതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തിനും ഇൗ താരനിരയിറങ്ങുമെന്നാണ് വിവരം. കർഷക കേന്ദ്രമായ മാണ്ഡ്യ നേരത്തെയും സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു.
ആദ്യം ജെ.ഡി-എസ് ടിക്കറ്റിലും പിന്നീട് രണ്ടു തവണ കോൺഗ്രസ് ടിക്കറ്റിലും അംബരീഷും ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ നടി രമ്യയും (ദിവ്യ സ്പന്ദന) ഇവിടെ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. കന്നട സിനിമ ലോകത്ത് ‘റിബൽ സ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന നടനും മുൻകേന്ദ്രമന്ത്രിയുമായ അംബരീഷിെൻറ ഭാര്യയാണ് സുമലത. ‘മാണ്ഡ്യയുടെ പുരുഷൻ’ എന്നാണ് അംബരീഷിനെ നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്നത്. അവസാനകാലത്ത് കോൺഗ്രസിനോട് പിണങ്ങിനിന്ന അംബരീഷിെൻറ മരണശേഷം ‘മാണ്ഡ്യയുടെ പെണ്ണ്’ ആയി സുമലത മത്സരിക്കാനെത്തുന്നതും കോൺഗ്രസിനോട് ഇടഞ്ഞാണ്.
മത്സരിക്കുന്നെങ്കിൽ മാണ്ഡ്യയിൽ മാത്രമെന്ന വാശിയിലായിരുന്നു നടി. ജെ.ഡി-എസുമായുള്ള സഖ്യധാരണ മാനിക്കേണ്ടതുണ്ടെന്ന് കോൺഗ്രസും. അവസാന നിമിഷം ബി.ജെ.പി പാളയത്തിൽ ചെന്ന് പിന്തുണ ഉറപ്പാക്കിയ ശേഷമാണ് സുമലത സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ദേവഗൗഡ കുടുംബത്തിലെ ഇളമുറക്കാരനായ നിഖിൽഗൗഡയുമായുള്ള സുമലതയുടെ പോരാട്ടത്തിന് താരമത്സരമെന്നതിലുപരി ഏറെ രാഷ്ട്രീയ മാനം കൂടിയുണ്ട്. മാണ്ഡ്യയിലെ ഒാളം പഴയ ൈമസൂരു മേഖലയിലെ മൈസൂരു- കുടക്, ഹാസൻ മണ്ഡലങ്ങളിലും അലയടിച്ചാൽ കർണാടക സർക്കാറിലെ ഭരണസഖ്യത്തിലും അത് പ്രതിഫലിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.