Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്വാസംവിട്ടുപോകാതെ...

ശ്വാസംവിട്ടുപോകാതെ സുജിത്ത്; സമാന്തര കുഴൽക്കിണർ നിർമാണം അവസാനഘട്ടത്തിൽ

text_fields
bookmark_border
ശ്വാസംവിട്ടുപോകാതെ സുജിത്ത്; സമാന്തര കുഴൽക്കിണർ നിർമാണം അവസാനഘട്ടത്തിൽ
cancel
camera_alt?????????? ?????????????????????????? ??????? ???? ???????????????????? ???????????????? ????? ?????????? ?????????????????????

കോയമ്പത്തൂർ: തിരുച്ചി മണപാറ നടുക്കാട്ടുപട്ടി ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരൻ സുജിത് വിൽസെൻറ ശ്വാസം നിലച്ചിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ. 48 മണിക്കൂർ പിന്നിട ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ സമാന്തര കുഴൽക്കിണർ നിർമാണം പുരോഗമിക്കുകയാണ്. 88 അടി താഴ്ചയിലുള്ള കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ട്.

പക്ഷേ, ശ്വസിക്കുന്നതിനാൽ നെടുവീർപ്പോടെയാണ് പ്രവർത്തകരും നാട്ടുകാരും. 90 അ ടി ആഴത്തിൽ സമാന്തര കിണർ നിർമിച്ച് കുഴൽക്കിണറിലേക്ക് ടണൽ നിർമിക്കുന്ന പ്രവർത്തനം ഏറക്കുറെ അവസാനഘട്ടത്തിലാണ്. ഓക്സിജൻ സിലിണ്ടറുമായി ഒരാൾക്ക് കുട്ടിയുടെ അടുത്തെത്താൻ പാകത്തിൽ ഒരു മീറ്റർ വ്യാസത്തിലാണ് കുഴിയെടുക്കുന്നത്. കാമറയിലൂടെ കുട്ടിയുടെ കൈകൾ മാത്രമാണ് കാണാനാവുന്നത്. ഒാക്സിജൻ കടത്തിവിടുന്നത് തുടരുന്നുണ്ട്.

സമാന്തര കിണറിലിറങ്ങി കുട്ടിയെ പുറത്തെടുക്കാൻ തമിഴ്നാട് ഫയർഫോഴ്സ് ആൻഡ് റസ്ക്യൂ സർവിസിലെ രാംകുമാർ, ദിലീപ്കുമാർ എന്നീ ജീവനക്കാരെ ഒരുക്കിനിർത്തിയിട്ടുണ്ട്. സുജിത്തിനുവേണ്ടി ദീപാവലിദിനമായ ഞായറാഴ്ച ആരാധനാലയങ്ങളിലും മറ്റും കൂട്ടപ്രാർഥനകൾ നടന്നു. ഞായറാഴ്ച രാവിലെ ഏഴിനാണ് സമാന്തര കിണറിെൻറ നിർമാണമാരംഭിച്ചത്. 17 അടിക്ക് താഴെ കരിമ്പാറയായതിനാൽ പ്രതീക്ഷിച്ച വേഗം കൈവരിച്ചില്ല. പാറ തുരക്കുന്നതിെൻറ പ്രകമ്പനംമൂലം മൂന്നു മീറ്റർ മാത്രമകലെ കുട്ടി കിടക്കുന്ന കുഴൽക്കിണറിൽ മണ്ണിടിയുമോയെന്ന ആശങ്കയുമുണ്ട്.

ഞായറാഴ്ച പെയ്ത മഴയും വിനയായി. മഴവെള്ളം കടക്കാതിരിക്കാൻ ചുറ്റും മണൽച്ചാക്കുകളിട്ടു. ടാർപോളിൻ ഉപയോഗിച്ച് കൂടാരവും നിർമിച്ചു. മണ്ണ് നീക്കാൻ രാമനാഥപുരത്തുനിന്ന് എൽ ആൻഡ് ടി കമ്പനിയുടെ അത്യാധുനിക റിഗ് ഡ്രില്ലിങ് യന്ത്രം കൂടി സ്ഥലത്തെത്തിച്ചു. കുട്ടി ഇനിയും താഴ്ചയിലേക്കു പോകാതിരിക്കാൻ ‘എയർലോക്ക്’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ച പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ ഡോ. സി. വിജയഭാസ്കർ, വെല്ലമണ്ടി നടരാജൻ, കലക്ടർ ശിവരാസു തുടങ്ങിയവർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSujithBorwell accident
News Summary - Sujith now At borwel Rescue Continue-India News
Next Story