Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഥുരയിലെ ഈദ്ഗാഹ്...

മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി; കൃഷ്ണ ജന്മഭൂമിയെന്ന് വാദം

text_fields
bookmark_border
മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും കേശവ് ദേവ് ക്ഷേത്രവും
cancel
camera_alt

മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും കേശവ് ദേവ് ക്ഷേത്രവും

മഥുര: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെ ഉത്തർപ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഹരജി. മസ്ജിദ് സ്ഥിതി ചെയ്യുന്നത് അടക്കമുള്ള 13.37 ഏക്കർ സ്ഥലം കൃഷ്ണ ജന്മഭൂമിയാണെന്ന വാദം ഉയർത്തി അഭിഭാഷകനായ വിഷ്ണു ജെയിൻ മഥുരയാണ് സിവിൽ ഹരജി നൽകിയത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ പ്രതിയാക്കിയാണ് ഹരജി.

ശ്രീകൃഷ്ണൻ ജനിച്ചത് രാജാവായ കംസൻെറ കാരഗൃഹത്തിലാണെന്നും ഈ പ്രദേശം കത്ര കേശവ് ദേവ് എന്നാണ് അറിയപ്പെടുന്നതെന്നും ഹരജിയിൽ പറയുന്നു. ഈ ഭൂമിയിൽ ഈദ്ഗാഹ് മസ്ജിദ് പരിപാലന കമ്മിറ്റിയാണ് പള്ളി നിർമ്മിച്ചത്. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ആണ് മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത്.

എ.ഡി 1658 - 1707 കാലത്താണ് ഔറംഗസീബ് ഭരണം നടത്തിയത്. ഇസ് ലാം വിശ്വാസിയായ ഔറംഗസീബ് എ.ഡി 1669-70 കാലത്ത് കൃഷ്ണ ജന്മഭൂമിയായ കത്ര കേശവ് ദേവിലെ നിരവധി ഹിന്ദു ആരാധനാലയങ്ങളും ക്ഷേത്രങ്ങളും തകർക്കാൻ ഉത്തരവിട്ടിരുന്നു. കേശവ് ദേവ് ക്ഷേത്രം ഭാഗികമായി പൊളിച്ച ഔറംഗസീബിൻെറ സൈന്യം ബലംപ്രയോഗിച്ചാണ് ഈദ്ഗാഹ് മസ്ജിദ് പണികഴിപ്പിച്ചെന്നും ഹരജിയിൽ ആരോപിക്കുന്നു.

നിയമവിരുദ്ധമായി കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെ അനുമതിയോടെ നിർമിച്ച മസ്ജിദ് നീക്കം ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് സൊസൈറ്റിയും തമ്മിൽ 1968 ഒക്ടോബർ 12ന് മധ്യസ്ഥത നടത്തിയെന്നത് തട്ടിപ്പാണെന്നും ശ്രീകൃഷ്ണ പ്രതിഷ്ഠക്ക് വേണ്ടി സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനും പകരം പള്ളിക്ക് അഞ്ചേക്കർ സ്ഥലം നൽകാനും കഴിഞ്ഞ നവംബർ ഒമ്പതിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 1991ലെ നിയമം രാജ്യത്തിൻെറ മതേതര സവിശേഷതകൾ സംരക്ഷിക്കാനാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഈ വിധിക്ക് പിന്നാലെ മഥുര, കാശി എന്നിവിടങ്ങളിൽ തർക്കത്തിന്‍റെ പുതിയ പാത തുറന്ന് ഹിന്ദുത്വ സംഘടനയായ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് രംഗത്തു വന്നിരുന്നു. രണ്ടിടത്തും ക്ഷേത്രത്തോട് ചേർന്ന് പള്ളി സ്ഥിതി ചെയ്യുന്നുണ്ട്. 1991ൽ പാസാക്കിയ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

1947 ആഗസ്റ്റ് 15ന് ക്ഷേത്രങ്ങളായിരുന്നവ മുസ്ലിം പള്ളികളാക്കുന്നതും പള്ളികൾ ക്ഷേത്രങ്ങളാക്കുന്നതും വിലക്കിയുള്ള 1991ലെ ആരാധനാലയ നിയമത്തിലെ നാലാം വകുപ്പ്  ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധവും നിയമ അധികാരത്തിന് പുറത്താണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് പൊതുതാൽപര്യ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishna JanmabhoomiMathura Idgah MasjidMathura court
Next Story