Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബത്തിലെ നാലുപേർ...

കുടുംബത്തിലെ നാലുപേർ വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
കുടുംബത്തിലെ നാലുപേർ വീട്ടിൽ മരിച്ചനിലയിൽ
cancel
camera_alt??????????????, ????, ????????
നാഗർകോവിൽ: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. നാഗ ർകോവിൽ വഞ്ചിമാർത്താണ്ഡൻ പുത്തൻതെരുവിൽ രുഗ്മിണി (72), മകൻ സുബ്രമണിയൻ (50), ഭാര്യ ഹേമ ( 48), മകൾ ഷിവാനി (21) എന്നിവരാണ് മരിച്ചത്.

വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് സംശയിക്ക ുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്കടുത്തുനിന്ന് ശീതളപാനീയവും വെള്ളനിറ ത്തിെല പൊടിയുടെ കവറും ലഭിച്ചിട്ടുണ്ട്. സുബ്രമണിയൻ നാഗർകോവിൽ എസ്.എം.ആർ.വി സ്കൂളിനടുത്ത് അമ്പതോളം പേർ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനം നടത്തുന്നുണ്ട്.

സ്ഥാപനത്തിലെ ജീവനക്കാരൻ സുബ്രമണിയെൻറ വീട്ടിൽ താക്കോൽ വാങ്ങാൻ ശനിയാഴ്ച രാവിലെ എത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നതു കണ്ട് ഫോൺ ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സുബ്രമണിയെൻറ ബന്ധുക്കളെ വിവരം അറിയിച്ചു. അവർ എത്തി ജനാല പൊട്ടിച്ച് വീട്ടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുകളിലത്തെ നിലയിൽ നാലു പേരും മരിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. ഹേമ കുലശേഖരത്ത്് ഹോമിയോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയാണ്.

പലിശക്ക് പണമെടുത്തതിനെത്തുടർന്നുള്ള കടബാധ്യതയെ തുടർന്ന് കൂട്ട ആത്മഹത്യ ചെയ്െതന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വടശ്ശേരി പൊലീസി‍െൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - suicide
Next Story