Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്മീരിൽ...

ജമ്മു-കശ്മീരിൽ ആത്മഹത്യ നിരക്കിൽ 13ശതമാനം വർധന; തൊഴിലില്ലായ്മയും കുടുംബപ്രശ്നങ്ങളും മുഖ്യകാരണം

text_fields
bookmark_border
ജമ്മു-കശ്മീരിൽ ആത്മഹത്യ നിരക്കിൽ 13ശതമാനം വർധന; തൊഴിലില്ലായ്മയും കുടുംബപ്രശ്നങ്ങളും മുഖ്യകാരണം
cancel
camera_alt

പ്രതീകാത്മക ചിത്രം

ജമ്മു: ജമ്മു-കശ്മീരിൽ ആത്മഹത്യ കേസുകളിൽ 13ശതമാനം വർധന ഉണ്ടായിട്ടുണ്ട്, അതിൽ ഏറ്റവും കൂടുതൽ കേസുകൾ, 48 ശതമാനം, തൊഴിലില്ലാത്തവരാണ്. മാനസിക സമ്മർദം, കുടുംബ പ്രശ്നങ്ങൾ, പ്രണയ നൈരാശ്യം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. ജമ്മു-കശ്മീരിൽ ആത്മഹത്യ നിരക്ക് വർധിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 13ശതമാനത്തോളമാണ് വർധന. തൊഴിലില്ലാത്തവരാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നത്. 2022 ൽ സംസ്ഥാനത്ത് 323 പേർ ആത്മഹത്യ ചെയ്തു, 2023 ൽ ഇത് 365 ആയി വർധിച്ചു.

ഈ ആത്മഹത്യകളിൽ 48 ശതമാനവും തൊഴിലില്ലാത്തവർക്കികയിലാണ് നടന്നിട്ടുള്ളത്. ഇത് ആശങ്കാജനകമാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.‌സി.‌ആർ.‌ബി) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ 2023 ൽ 178 തൊഴിലില്ലാത്തവർ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. ഇതിൽ 114 പുരുഷന്മാരും 73 സ്ത്രീകളും ഉൾപ്പെടുന്നു. 2022 ൽ ആകെ 84 പേർ ആത്മഹത്യ ചെയ്തു, അതിൽ 58 പേർ പുരുഷന്മാരും 26 പേർ സ്ത്രീകളുമാണ്. ഇതിനർഥം പുരുഷന്മാർക്കാണ് തൊഴിലില്ലായ്മയുടെ അമിത സമ്മർദം നേരിടുന്നതെന്നാണ് തെളിയിക്കുന്നത്.അമിത സമ്മർദം താങ്ങനാവാതെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

2023 ലെ റിപ്പോർട്ട് അനുസരിച്ച്, കുടുംബപ്രശ്നങ്ങൾ, ദാമ്പത്യപ്രശ്നങ്ങൾ, പ്രണയബന്ധങ്ങൾ, പരീക്ഷ പരാജയം, അസുഖങ്ങൾ, മാനസികരോഗം എന്നിവയാണ് ആത്മഹത്യക്കുള്ള മറ്റ് കാരണങ്ങൾ. 2022 നെ അപേക്ഷിച്ച് ഈ കാരണങ്ങളെല്ലാം വർധിച്ചു, ഇത് ആശങ്കാജനകമാണ്.തൊഴിലില്ലായ്മക്കുശേഷം, കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് 34 പുരുഷന്മാരും 26 സ്ത്രീകളും ഉൾപ്പെടെ 60 ആത്മഹത്യകൾക്ക് കാരണമായി. 29 പുരുഷന്മാരുൾപ്പെടെ 46 ആത്മഹത്യകൾക്ക് കാരണം അസുഖങ്ങളാണ്.

അതുപോലെ, മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം 37 പേർ ആത്മഹത്യ ചെയ്തു, അതിൽ 26 പുരുഷന്മാർ ഉൾപ്പെടുന്നു. 2022 ലെ റിപ്പോർട്ടിൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം 19 പേർ ആത്മഹത്യ ചെയ്തു. ഇതും വർധിച്ചു. 365 ആത്മഹത്യകളിൽ 174 എണ്ണം തൂങ്ങിമരിച്ചതും 120 എണ്ണം വിഷം കഴിച്ചുമാണ് ജീവനൊടുക്കിയിട്ടുള്ളത്.

പുരുഷ ആത്മഹത്യകൾക്ക് പ്രണയബന്ധങ്ങളും ഒരു പ്രധാന കാരണമായി മാറുന്നുവെന്ന് എൻ‌.സി.‌ആർ.‌ബി റിപ്പോർട്ട് പറയുന്നു. 2023 ലെ റിപ്പോർട്ടിൽ, സംസ്ഥാനത്ത് 40 പേർ പ്രണയബന്ധങ്ങൾ കാരണം ആത്മഹത്യ ചെയ്തു. ഇതിൽ 22 പുരുഷന്മാരും 18 സ്ത്രീകളും ഉൾപ്പെടുന്നു. 2022 ലെ റിപ്പോർട്ടിൽ, ഏഴ് പുരുഷന്മാരും എട്ട് സ്ത്രീകളും ഉൾപ്പെടെ 15 പേർ മാത്രമാണ് പ്രണയബന്ധങ്ങൾ കാരണം ആത്മഹത്യ ചെയ്തത്.

ഇതേത്തുടർന്ന്, പ്രണയബന്ധങ്ങൾ മൂലമുള്ള ആത്മഹത്യ നിരക്ക് ഒരു വർഷത്തിനുള്ളിൽ 166 ശതമാനം വർധിച്ചു. സാമ്പത്തിക പ്രശ്നങ്ങളും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള 241 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്, 121 സ്ത്രീകൾ ഉൾപ്പെടുന്നു. അതേസമയം, ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ള 108 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്, ഇതിൽ 78 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

പുരുഷന്മാരുടെ ആത്മഹത്യ രീതികൾ കൂടുതൽ കൃത്യതയുള്ളതാണ്, സ്ത്രീകൾ ആത്മഹത്യക്ക് കൂടുതൽ തവണ ശ്രമിക്കാറുണ്ടെങ്കിലും മരണനിരക്ക് കുറവാണ്.കൂടുതൽ ആത്മഹത്യയും തൂങ്ങിമരണമാണ്. ഉറക്ക ഗുളികകളും വിഷബാധയും പ്രധാന കാരണങ്ങളാണ്. മാനസികാരോഗ്യത്തെക്കുറിച്ച് നമ്മൾ കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. 2022 നെ അപേക്ഷിച്ച് 2023 ൽ ആത്മഹത്യ നിരക്കിലെ വർധന ആശങ്കാജനകമാണെന്ന് മനോരോഗ വിദഗ്ധനായ ഡോ: അഖിൽ മിനിയ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu-kashmir
News Summary - Suicide rate in Jammu and Kashmir rises by 13 percent
Next Story