Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടിയാവാൻ...

പെൺകുട്ടിയാവാൻ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി

text_fields
bookmark_border
Gender reassignment,Gender transition,Transgender student,Genital surgery,Hospital treatment പ്ലാസ്റ്റിക് സർജറി, ട്രാൻസ്ജെൻഡർ
cancel
camera_alt

പ്രതീകാത്മക ചിത്രം

പ്രയാഗ് രാജ്: ആൺകുട്ടിയിൽനിന്ന് പെൺകുട്ടിയായി മാറുന്നതിനായി, 17 വയസ്സുള്ള വിദ്യാർഥി തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒരു സ്വകാര്യ ഡോക്ടറുടെ ഉപദേശപ്രകാരം, മുറിയിൽ തന്നെ അനസ്തേഷ്യ കുത്തിവെച്ച ശേഷമാണ് ഈ പ്രവൃത്തി ചെയ്തത്. അനസ്തേഷ്യയുടെ ഫലം കുറഞ്ഞപ്പോൾ വേദന കൂടുകയും വിദ്യാർഥി വീട്ടുടമസ്ഥന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

അമേഠി സ്വദേശിയായ വിദ്യാർഥി ഉയർന്ന മാർക്കോടെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷപാസായശേഷം ബിരുദപഠനത്തിനും യുപിഎസ്‍സി പരീക്ഷാ തയാറെടുപ്പിനായാണ് പ്രയാഗ് രാജിലെത്തിയത്. കർഷക ദമ്പതികളു​ടെ പ്രതീക്ഷയായ ഏകമകനായിരുന്നു.ഗൂഗ്ളിലും യൂട്യൂബിലും പെൺകുട്ടിയാകാനുള്ള വഴികൾ അന്വേഷിക്കുകയും പ്രയാഗ് രാജിലെ കഠ്റയിലെ ഒരു സ്വകാര്യ ഡോക്ടറെ കണ്ട് പെൺകുട്ടിയാവാനുള്ള ആഗ്രഹം അറിയിച്ചു.

തുടർന്നാണ് ആദ്യമായി തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യണമെന്നും വീട്ടിൽ തന്നെ ചെയ്യുന്ന രീതികളും പറഞ്ഞുകൊടുക്കുകയായിരുന്നു. അനസ്തേഷ്യ ഇൻജക്ഷൻ, സർജിക്കൽ ​േബ്ലഡ്, ബാന്റേജുക​ളെല്ലാം വാങ്ങി മുറിയിലെത്തി സ്വയം അനസ്തേഷ്യ ഇൻജക്ഷൻ കുത്തിവെച്ച് അരക്ക് കീഴ്പ്പോട്ട് മരവിപ്പിക്കുകയും സർജിക്കൽ ​േബ്ലഡ് ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ച് നീക്കുകയായിരുന്നു. ബാന്റേജ് ഉപയോഗിച്ച് കെട്ടിവെച്ചെങ്കിലും ആറു മണിക്കൂറിന് ശേഷം അനസ്തേഷ്യയുടെ മരവിപ്പ് മാറിയപ്പോൾ വേദന കൂടുകയായിരുന്നു.

വീട്ടുടമസ്ഥനെ വിളിച്ച് ആശുപത്രിയിലെത്തി പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടികളോട് താൽപര്യമില്ലെന്നും തന്റെ ശബ്ദം സ്​ത്രീ ശബ്ദമാണെന്നും നടക്കുന്നതും സ്ത്രീക​​ളെ പോലെയായതുകൊണ്ടാണ് ലിംഗമാറ്റം നടത്താൻ ശ്രമിച്ചതെന്നും ജീവന് ഭീഷണിയാവുമെന്ന് അറിഞ്ഞില്ലെന്നും ഡോക്ടർമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഐ.എ.എസുകാരനാക്കാനാണ് പ്രയാഗ് രാജി​േലക്ക് മകനെ പഠിക്കാനയച്ചതെന്നും ഇപ്പോൾ മകനെ ആൺകുട്ടിയായി തന്നെ തിരിച്ചു കിട്ടിയാൽ മതി​യെന്നുമാണ് വിദ്യാർഥിയുടെ മാതാവ് പറയുന്നത്.ജെൻഡർ അട്രോസിറ്റി ഡിസോഡർ എന്ന മാസസികാവസ്‍ഥയിലാണ് വിദ്യാർഥിയെന്നും ചികിത്സിച്ച് മാറ്റാവുന്നതാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് സർജറിക്കുശേഷം പഴയനിലയിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും വിദ്യാർഥിയുടെ മാതാപിതാക്കളും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic surgeryPrayag Rajtransgender
News Summary - Student who had genitals cut off to become a girl seeks treatment in hospital
Next Story