തെരുവുനായ്: കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് കേരളത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് സിരിജഗൻ കമീഷൻ ശിപാർശ ചെയ്ത നഷ്ടപരിഹാരം രണ്ടാഴ്ചക്കകം നൽകിയിെല്ലങ്കിൽ കോടതിയലക്ഷ്യത്തിന് ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന സർക്കാറിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം വിതരണം ചെയ്ത് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ചീഫ് സെക്രട്ടറി അടക്കമുള്ളവരെ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി വിളിപ്പിക്കുമെന്നും ബെഞ്ച് ഒാർമിപ്പിച്ചു. ജസ്റ്റിസ് സിരിജഗൻ കമീഷെൻറ തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. തൽസ്ഥിതി റിപ്പോർട്ട് പ്രകാരം 247 പരാതികളിൽ സിരിജഗൻ സമിതി ശിപാർശ ചെയ്ത 129 പേർക്ക് ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല. 92 പേർക്ക് പലിശ ഇല്ലാതെയാണ് നഷ്ടപരിഹാരം നൽകിയത്. അഞ്ചുപേർക്ക് ഭാഗികമായേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. കേസ് അടുത്തമാസം പത്തിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.