Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers
cancel
camera_alt

Photo credit: PTI

Homechevron_rightNewschevron_rightIndiachevron_rightഭേദഗതികൾ...

ഭേദഗതികൾ അംഗീകരിക്കില്ല, നിയമം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം; നിലപാടിൽ ഉറച്ച് കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. അർഥശൂന്യമായ ഭേദഗതികൾ കൊണ്ടുവരാെമന്ന് സർക്കാർ ആവർത്തിക്കരുതെന്നും നിലവിൽ സർക്കാർ വിളിച്ച ചർച്ച നിരസിച്ചുവെങ്കിലും കൃത്യമായ നിർദേശം കൊണ്ടുവരികയാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കാമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

'സർക്കാർ വിളിക്കുന്ന ചർച്ചയിൽ കർഷക സംഘടനകൾ പങ്കെടുക്കാം. എന്നാൽ അതിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന വ്യക്തമായ വിവരം അറിയിക്കണം' -കർഷക നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ഒരടി മുന്നോട്ടുനീങ്ങിയാൽ കർഷകർ രണ്ടടി മുന്നോട്ടുനീങ്ങും. അതിനാൽ 'പ്രണയലേഖനം' എഴുതി അയക്കുന്നത് സർക്കാർ നിർത്തണമെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

കർഷകരെ രാഷ്ട്രീയ എതിരാളികളെേപ്പാലെയാണ് സർക്കാർ കാണുന്നതെന്നും കർഷകർ പറഞ്ഞു. നിയമത്തിൽ ഭേദഗതി വരുത്തി സമരം ഒത്തുതീർപ്പാക്കാമെന്നത് അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് വ്യക്തമാക്കിയിരുന്നു. നിയമം പിൻവലിക്കുക മാത്രമാണ് ആവശ്യം. നിലവിൽ സർക്കാർ കൊണ്ടുവന്ന നിർദേശത്തിൽ അടിസ്ഥാന താങ്ങുവില സംബന്ധിച്ച് യാതൊന്നും പറയുന്നില്ല. കൂടാതെ വൈദ്യുതി നിരക്ക് സംബന്ധിച്ചും നിർദേശങ്ങളില്ല. അതിനാൽ പൊള്ളയായ ഭേദഗതികളാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും കർഷകർ കൂട്ടിച്ചേർത്തു.

അതേസമയം കർഷക പ്രക്ഷോഭം 28 ദിവസം പിന്നിട്ടു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കർഷക സമരത്തിൽ പങ്കെടുക്കുന്നതിനായി കൂടുതൽ പേർ സമരഭൂമിയിലേക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi chalo marchfarm laws
News Summary - Stop repeating meaningless amendments want complete repeal Protesting Farmers
Next Story