എനിക്കൊരു വ്യക്തിത്വമുണ്ട്, ഇന്ത്യയുടെ ഗ്രേറ്റയെന്നു വിളിക്കുന്നത് നിർത്തൂ.. -ലിസിപ്രിയ കംഗുജം
text_fieldsന്യൂഡൽഹി: തന്നെ ഇന്ത്യയുടെ ഗ്രേറ്റയെന്ന് വിളിക്കരുതെന്ന് പരിസ്ഥിതി പ്രവർത്തകയായ എട്ടു വയസുകാരി ലിസിപ് രിയ കംഗുജം. ഇന്ത്യയുടെ ഗ്രേറ്റയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച പരിസ്ഥിതി പ്രവർത്തകയാണ് ലിസിപ്രിയ. ട്വിറ്റ റിലൂടെയാണ് ലിസിപ്രിയ മാധ്യമങ്ങളോണ് ഇങ്ങനെ ആവശ്യപ്പെട്ടത്.
‘‘പ്രിയപ്പെട്ട മാധ്യമങ്ങളേ.. എെന്ന ഇന്ത ്യയുടെ ഗ്രേറ്റയെന്ന് വിളിക്കുന്നത് നിർത്തൂ. ഞാൻ ഗ്രറ്റയെ പോലെ ആവാനല്ല സാമൂഹ്യപ്രവർത്തനം നടത്തുന്നത്. തീർ ച്ചയായും അവർ എന്നെ പ്രചോദിപ്പിക്കുന്നവരിൽ ഒരാളാണ്. ഏറെ സ്വാധീനിക്കുന്നയാളുമാണ്. ഞങ്ങൾക്ക് സമാന ലക്ഷ്യമാണെങ്കിലും എനിക്ക് എേൻറതായ വ്യക്തിത്വവും കഥയുമുണ്ട്. ഗ്രറ്റ തുടങ്ങുന്നതിനേക്കാൾ മുമ്പ് 2018 ജൂലൈ മുതൽ തന്നെ ഞാൻ എെൻറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.’’ -ലിസിപ്രിയ കംഗുജം ട്വീറ്റ് ചെയ്തു.
Dear Media,
— Licypriya Kangujam (@LicypriyaK) January 27, 2020
Stop calling me “Greta of India”. I am not doing my activism to looks like Greta Thunberg. Yes, she is one of our Inspiration & great influencer. We have common goal but I have my own identity, story. I began my movement since July 2018 even before Greta was started. pic.twitter.com/3UEqCVWYM8
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എം.പിമാരോടും കാലാവസ്ഥാ നിയമം പാസാക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുമായി ഇരിക്കുന്ന വിഡിയോ സഹിതമായിരുന്നു ലിസിപ്രിയയുടെ ട്വീറ്റ്.
വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി തെൻറ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തത് ലിസിപ്രിയയെ ആയിരുന്നു. എന്നാൽ തെൻറ വാക്കുകളെ കേൾക്കുന്നില്ലെങ്കിൽ തന്നെ ആഘോഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി, പ്രധാനമന്ത്രിയുടെ അംഗീകാരം ലിസിപ്രിയ നിരസിക്കുകയായിരുന്നു.
Dear @narendramodi Ji,
— Licypriya Kangujam (@LicypriyaK) March 6, 2020
Please don’t celebrate me if you are not going to listen my voice.
Thank you for selecting me amongst the inspiring women of the country under your initiative #SheInspiresUs. After thinking many times, I decided to turns down this honour.
Jai Hind! pic.twitter.com/pjgi0TUdWa
‘ഷീ ഇൻസ്പൈർസ് മീ’ കാമ്പയിെൻറ കീഴിൽ ഇന്ത്യയിലെ പ്രചോദനമേകുന്ന വനിതകളിൽ ഒരാളായി തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും പലവട്ടം ചിന്തിച്ചതിനു ശേഷം ഇൗ അംഗീകാരം നിരസിക്കാൻ താൻ തീരുമാനിച്ചിരിക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു.
മണിപ്പൂരുകാരിയായ കുട്ടി പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജം 2019ൽ ഡോ.എ.പി.ജെ. അബ്ദുൽ കലാം ചിൽഡ്രൻ അവാർഡിനും വേൾഡ് ചിൽഡ്രൻ പീസ് പ്രൈസിനും ഇന്ത്യൻ പീസ് പ്രൈസിനും അർഹയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.