Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ഥാനക്കയറ്റത്തിലെ...

സ്ഥാനക്കയറ്റത്തിലെ സംവരണ പ്രശ്നങ്ങൾ സംസ്ഥാനങ്ങൾ തീർപ്പാക്കണം –സുപ്രീംകോടതി

text_fields
bookmark_border
സ്ഥാനക്കയറ്റത്തിലെ സംവരണ പ്രശ്നങ്ങൾ സംസ്ഥാനങ്ങൾ തീർപ്പാക്കണം –സുപ്രീംകോടതി
cancel

ന്യൂഡൽഹി: സ്ഥാനക്കയറ്റത്തിലെ പട്ടികജാതി-പട്ടികവർഗ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനങ്ങൾ തീർക്കണമെന്നും സുപ്രീംകോടതി ഇടപെടില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച സുപ്രീംകോടതി തീരുമാനം പുനഃപരിേശാധിക്കില്ലെന്നും അതെങ്ങനെ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ മതിയെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

പല സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് അഡ്വ. ഗോപാൽ ശങ്കരനാരായണനും സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇന്ദിര ജയ്സിങ്ങും ബോധിപ്പിച്ചു. ചില സംസ്ഥാനങ്ങൾ ഉണ്ടാക്കിയ മാർഗനിർദേശങ്ങളിൽ ഹൈകോടതികൾ ഇടപെടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. വിഷയത്തിൽ സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകൾ തമ്മിൽ പൊരുത്തമില്ലെന്നും ജയ്സിങ് കുറ്റെപ്പടുത്തി. 2019 ഏപ്രിൽ 15ലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കോടതിയലക്ഷ്യ നോട്ടീസ് പിൻവലിക്കണമെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളുമായി ബന്ധെപ്പട്ട വിഷയങ്ങൾ 11 കാറ്റഗറികളിൽപ്പെട്ടതാണെന്ന് സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധെപ്പട്ട വിഷയങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങേളാട് ആവശ്യപ്പെട്ട് സുപ്രീംകോടതി നേരത്തെ ഉത്തരവിറക്കിയതാണെന്നും ബെഞ്ച് തുടർന്നു. ആ റിപ്പോർട്ട് എ.ജിക്ക് നൽകണമെന്നും ആവശ്യെപ്പട്ടിരുന്നു. രണ്ടാഴ്ചക്കകം ഒാരോ സംസ്ഥാനവും തങ്ങൾക്ക് വിധി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങൾ കണ്ടെത്തി സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.  ഹരജികളിൽ അടുത്ത മാസം അഞ്ചിന് വിശദമായ വാദം കേൾക്കും. വിഷയത്തിൽ 133 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reservation Issuessupreme court
News Summary - States should resolve reservation issues in promotion - Supreme Court
Next Story