Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കെംപഗൗഡക്കെതിരായ പരാമർശം; ചേതൻ അഹിംസക്കെതിരെ കേസ്

text_fields
bookmark_border
ചേതൻ അഹിംസ
cancel
camera_alt

ചേതൻ അഹിംസ

ബംഗളൂരു: നാടപ്രഭു കെംപഗൗഡക്കെതിരായ ട്വീറ്റിന്റെ പേരിൽ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസക്കെതിരെ കേസ്. അഭിഭാഷകനായ ആർ.എൽ.എൻ. മൂർത്തി നൽകിയ പരാതിയിൽ ശേഷാദ്രിപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക സംഭാവനയല്ല; ഏതു സമുദായത്തിൽ ജനിക്കുന്നു എന്നതിന്റെ പേരിലാണ് പരിഗണന ലഭിക്കുന്നതെന്നായിരുന്നു ചേതൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.

‘ഇത് രണ്ടു യോദ്ധാക്കളുടെ കഥ. കെംപഗൗഡ: ചരിത്രത്തിൽ ചെറിയ ആളാണെങ്കിലും മാടമ്പി ജാതി ലോബികളുടെ സ്വാധീനംകൊണ്ട് ഇപ്പോൾ കർണാടകയുടെ പ്രതീകമായി മാറിയിരിക്കുന്നു. ടിപ്പു സുൽത്താൻ: അനിഷേധ്യനായ ചരിത്രപുരുഷനാണെങ്കിലും ജന്മംകൊണ്ട് മുസ്‍ലിമായത് പരിഗണനക്ക് തടസ്സമായി മാറി. സാമൂഹിക സംഭാവനകളെക്കാൾ ജനിച്ച സമുദായത്തിന് പ്രാധാന്യം നൽകുന്നത് കഷ്ടംതന്നെ’ -ചേതൻ കുറിച്ചു. 

കെംപഗൗഡയെ അവമതിക്കുന്നതാണ് ചേതന്റെ പരാമർശമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാരനായ അഭിഭാഷകന്റെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseBangalore NewsChetan AhimsaKempe Gowda
News Summary - statement against Kempe gowda- Case against Chetan Ahimsa
Next Story