തെരഞ്ഞെടുപ്പ് ഫലം കേന്ദ്രഭരണത്തിെൻറ വിലയിരുത്തലാകില്ല –രമൺ സിങ്
text_fieldsറായ്പുർ: നാലാംവട്ടവും ഛത്തിസ്ഗഢിെൻറ മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിക്കുമെന്ന ഉറച്ച വിശ്വാസക്കാരനാണ് രമൺ സിങ്. 15 വർഷം ആ കസേരയിൽ ഇരുന്നുനേടിയ ആത്മവിശ്വാസമാണത്. പ്രകടനപത്രികയിൽ കർഷകർക്ക് പലിശരഹിത വായ്പ വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് വർഷങ്ങളായി പലിശരഹിത വായ്പയാണ് സംസ്ഥാനത്തെ കർഷകർക്ക് നൽകുന്നതെന്ന് പറഞ്ഞ് എല്ലാത്തിനും ഒരുമുളം മുേമ്പ എറിയുകയാണ് രമൺ സിങ്.
ഉപതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റിരിക്കുകയാണ് ബി.ജെ.പിക്ക്. അതേപ്പറ്റിയുള്ള ചോദ്യത്തിന് രമൺ സിങ്ങിെൻറ മറുപടി ഇങ്ങനെ: സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിനുള്ള അംഗീകാരത്തിെൻറ പരിശോധനയല്ല. എങ്കിലും തെരഞ്ഞെടുപ്പിൽ അത് നേരിയ സ്വാധീനം ചെലുത്തുമെന്നത് നേര്. ആയുർവേദ ഡോക്ടറായിരുന്നു ഇൗ 66കാരൻ. 1980 മുതൽ രാഷ്ട്രീയത്തിലുണ്ട്. പൊതുവിതരണ മേഖലയിലെയും കാർഷിക മേഖലയിലെയും സംഭാവനകൾ കണക്കിലെടുത്താൽതന്നെ മുഖ്യമന്ത്രിക്കസേരയിലെ നാലാമൂഴത്തിന് സാധ്യതയേറെയാണെന്ന് അദ്ദേഹം പറയുന്നു.
അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്നിടത്ത് മൂന്നിടത്ത് നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസും ബി.ജെ.പിയുമാണ്. ഇതിൽ ആദ്യ വോെട്ടടുപ്പ് ഛത്തിസ്ഗഢിലാണ്. രണ്ടു ഘട്ടങ്ങളിലാണ് വോെട്ടടുപ്പ്.
ആദ്യഘട്ടത്തിൽ 18 സീറ്റുകളിലേക്ക് നവംബർ 12നും രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന 72 സീറ്റുകളിലേക്ക് നവംബർ 20നും വോെട്ടടുപ്പ് നടക്കും. ഡിസംബർ 11നാണ് വോെട്ടണ്ണൽ. സംസ്ഥാനത്ത് 1.85 കോടി വോട്ടർമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.