യു.പിയിൽ പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടൽ തുടങ്ങി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളെ ലഖ്നോ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിമാനത്തിൽനിന്ന് ഇറങ്ങിയയുടൻ പൊലീസ് വളഞ്ഞുവെച്ച് അവർ നിശ്ചയിച്ച സ്ഥലത്തേക്ക് തങ്ങളെ കൊണ്ടുപോവുകയായിരുന്നുവെന്ന് തൃണമുൽ നേതാക്കൾ പറഞ്ഞു. അതേസമയം, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാൻ യു.പി സർക്കാർ നീക്കം തുടങ്ങി.
രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്ന് പരക്കെ വിമർശനമുയർന്നിട്ടുണ്ട്. സ്വത്ത് പിടിച്ചെടുക്കാൻ ലഖ്നോ ജില്ല ഭരണകൂടം നാലംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചപ്പോൾ രാംപുർ ജില്ല ഭരണകൂടം 25 പേരുടെ സ്വത്ത് സർക്കാറിലേക്ക് മുതൽക്കൂട്ടാൻ നടപടി തുടങ്ങി. അതാത് മേഖലകളിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റുമാർക്കാണ് ഇതിെൻറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.