കായിക മേഖലയിൽ പുതിയ പരീക്ഷണങ്ങൾ; നിരീക്ഷകരായി താരങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ കായിക മേഖലയെ ഉടച്ചുവാർക്കുന്നതിെൻറ ഭാഗമായി കേന്ദ്ര സർക്കാറിെൻറ പുതിയ പരീക്ഷണം. ഇതിെൻറ ഭാഗമായി കായിക താരങ്ങളെ അവർ കഴിവ് തെളിയിച്ച മേഖലയിൽ നിരീക്ഷകരായി നിയമിച്ചു. കേരളത്തിൽനിന്ന് പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, ഐ.എം. വിജയന് എന്നിവരാണ് നിരീക്ഷകരായുള്ളത്. പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അത്ലറ്റിക്സിലും െഎ.എം വിജയൻ ഫുട്ബാളിലുമാണ് നിരീക്ഷർ.
കൂടാതെ, മേരി കോം, അഖില്‍ കുമാര്‍ (ബോക്സിങ്), ഡോ. സഞ്ജീവ് കുമാര്‍ സിങ് (ആര്‍ച്ചറി), അപര്‍ണ പോപ്പട്ട്(ബാഡ്മിൻറണ്‍), ജഗ്ബീര്‍ സിങ് (ഹോക്കി), അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), സോംദേവ് ദേവ്വര്മന് (ടെന്നിസ്), കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), ഖജന്‍ സിങ് (നീന്തല്‍), കമലേഷ് മേഹ്ത(ടേബിള്‍ ടെന്നിസ്) എന്നിവരാണ് മറ്റ് നിരീക്ഷകർ.
കായികവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വികസന പദ്ധതികള്‍ തയാറാക്കുക, അവ നടപ്പാക്കുന്നതിന് സർക്കാറിനേയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകൾ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് തുടങ്ങിയവയെ സഹായിക്കുക, അഴിമതി ഇല്ലാതാക്കുക, കായികതാരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയെല്ലാം ഇവരെ ഏൽപിക്കും. അടുത്ത 2020, 2024, 2028 ഒളിമ്പിക്സുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ നടത്തിപ്പിലും ഇവർ മുഖ്യ പങ്കുവഹിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യക്ക് തിളങ്ങാനാവാത്തതിനെത്തുടർന്ന് കായിക മേഖല ഉടച്ചുവാർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.