എൻ.ഡി.എയിൽ ഭിന്നത രൂക്ഷം
text_fieldsന്യൂഡൽഹി: പൗരത്വ പ്രശ്നത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിെൻറ ചൂ ട് എൻ.ഡി.എ സഖ്യത്തെ പൊള്ളിക്കുന്നു. മുസ്ലിംകളെ മാറ്റിനിർത്താത്ത വിധമായിരിക്കണം പ ൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്തേണ്ടതെന്ന് ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ആവശ്യപ്പെട്ടു.
ഭേദഗതി നിയമത്തിനെതിരെ നിലപാടു സ്വീകരിക്കാൻ ജനതാദൾ-യുവിൽനിന്ന് മുഖ്യമന്ത്രി നിതീഷ്കുമാറിനു കടുത്ത സമ്മർദം. മുസ്ലിംകളോട് വിവേചനം കാണിച്ചതിൽ പ്രതിഷേധിച്ച് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയമവും ചട്ടവും ഭേദഗതി ചെയ്തിട്ടായാലും മുസ്ലിം വിവേചനം അവസാനിപ്പിക്കണമെന്ന് അകാലിദൾ ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുേമ്പാൾ തന്നെ, മുസ്ലിംകളെക്കൂടി ഉൾപ്പെടുത്തണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പാർട്ടി വക്താവ് ദൽജിത്സിങ് ചീമ പറഞ്ഞു.
അകാലിദളിന് സാധിക്കുന്നത് ജനതാദളിന് കഴിയാതെപോകുന്ന വിധത്തിലുള്ള നിതീഷ്കുമാറിെൻറ വിധേയത്വം ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ പവൻ കെ. വർമ ചോദ്യം ചെയ്തു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം നിതീഷ്കുമാറിന് തുറന്ന കത്ത് അയച്ചിരിക്കുകയാണ്. അകാലിദളിനെപ്പോലെ ഡൽഹി തെരഞ്ഞെടുപ്പിൽനിന്ന് ജെ.ഡി.യു വിട്ടുനിൽക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ഈ സംഭവ വികാസങ്ങൾക്കിടയിൽ, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ലഖ്നോവിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ നിയമ ഭേദഗതി പിൻവലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നിലപാട് ആവർത്തിച്ചു. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ല. പ്രതിഷേധവും സമരവുമൊന്നും വിഷയമല്ല. പ്രതിപക്ഷത്തെ പേടിയില്ല. എതിർപ്പുകൾക്കിടയിൽനിന്ന് മുളച്ചുപൊന്തിയവരാണ് തങ്ങൾ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും ബി.എസ്.പിയും തൃണമൂൽ കോൺഗ്രസുമൊക്കെ നിയമ ഭേദഗതിയെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് എവിടെവെച്ചും സംവാദത്തിന് വെല്ലുവിളിക്കുന്നു. ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുന്ന ഏതെങ്കിലും വ്യവസ്ഥ നിയമത്തിൽ ഉള്ളത് കാണിച്ചുതരാൻ വെല്ലുവിളിക്കുന്നുവെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. അതേസമയം, സെൻസസും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഓർമിപ്പിച്ചു. സംസ്ഥാനങ്ങൾക്ക് എൻ.പി.ആർ സംബന്ധിച്ച ഉപദേശ നിർദേശങ്ങൾ അയക്കുന്നതു തുടരും.
എൻ.പി.ആറിലേക്ക് വിവരം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. 2010ൽ യു.പി.എ സർക്കാറാണ് എൻ.പി.ആർ ആദ്യം കൊണ്ടുവന്നത്. അന്നു മുതൽ തന്നെ അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നിരിക്കെ, സംസ്ഥാന സർക്കാറുകൾ എതിർക്കരുത്.
എൻ.പി.ആറിെൻറ വിവിധ വശങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കിടയിൽ കേന്ദ്രം ബോധവത്കരണം നടത്തിക്കൊണ്ടിരിക്കും. സെൻസസിെൻറ ഭാഗമായി കുടുംബ ലിസ്റ്റ് തയാറാക്കുന്ന കൂട്ടത്തിൽ ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് എൻ.പി.ആർ പ്രവർത്തനങ്ങൾ നടത്തുന്നത് -മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.