Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്യാഗിയെ സി.ബി.െഎ...

ത്യാഗിയെ സി.ബി.െഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

text_fields
bookmark_border
ത്യാഗിയെ സി.ബി.െഎ കസ്റ്റഡിയിൽ  റിമാൻഡ് ചെയ്തു
cancel

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെയും ഡിസംബർ 14വരെ സിബിെഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളെ ഡിസംബർ 14ന് ഹാജരാക്കണമെന്ന് പട്യാല കോടതി ഉത്തരവിട്ടു. 3546 കോടി രൂപയുടെ വി.വി.െഎ.പി കോപ്റ്റർ ഇടപാടിലെ ക്രമക്കേടിന് പിന്നിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ഒഫീസാണെന്ന് ത്യാഗി കോടതിയിൽ ആരോപിച്ചു.

വിവാദ കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും സി.ബി.െഎ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പട്യാല കോടതിയിൽ ഇവരെ ഹാജരാക്കിയത്. ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 

ചരിത്രത്തിലാദ്യമായാണ് മുന്‍ സേനമേധാവി കോഴക്കേസില്‍ പിടിയിലാകുന്നത്. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റവെസ്റ്റലാന്‍ഡില്‍നിന്ന് 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3546 കോടി രൂപയുടെ കരാറില്‍ ത്യാഗിയും മറ്റും ഇടനിലക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്‍െറ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് വലിയ അഴിമതിക്കഥ പുറത്തുവന്നതും പിന്നീട് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും. കരാര്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കോഴ നല്‍കിയെന്നാണ് ഇടനിലക്കാര്‍ വെളിപ്പെടുത്തിയത്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്ടര്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. 6000 അടി ഉയരത്തില്‍ പറക്കല്‍ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാട് നടക്കുന്ന സമയത്ത് വ്യോമസേന മേധാവിയായിരുന്ന എസ്.പി. ത്യാഗി ഇടപെട്ട് 4500 അടിയായി കുറച്ച് അഗസ്റ്റവെസ്റ്റ്ലാന്‍ഡിന് കരാര്‍ കിട്ടാന്‍ വഴിയൊരുക്കിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടത്തെിയത്. തീരുമാനം ഒറ്റക്കല്ളെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടായി കൈക്കൊണ്ടതാണെന്നുമാണ് നേരത്തേ ചോദ്യംചെയ്തപ്പോള്‍ എസ്.പി. ത്യാഗി നല്‍കിയ വിശദീകരണം. 

എന്നാല്‍, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ്.പി. ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും സി.ബി.ഐ പറയുന്നു. കരാര്‍ തുകയുടെ 12 ശതമാനം വരുന്ന കോഴപ്പണം തുനീഷ്യന്‍ കമ്പനിയില്‍നിന്ന് മൊറീഷ്യസ് വഴി ഇന്ത്യയില്‍ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സി.ബി.ഐ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എസ്.പി. ത്യാഗിയും ബന്ധുക്കളും, ഇറ്റാലിയന്‍ കമ്പനിയുടെ ഇടനിലക്കാരായ ക്രിസ്റ്റ്യന്‍ മിഷല്‍, ഗ്വിഡോ ഹാഷ്കെ, കാര്‍ലെ ജെറോസ തുടങ്ങി 18 പേരാണ് സി.ബി.ഐയുടെ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ശശീന്ദ്രപാല്‍ ത്യാഗി എന്ന എസ്.പി. ത്യാഗി 2005-07 കാലത്താണ് നാവികസേനയിലെ എയര്‍ സ്റ്റാഫ് മേധാവിയായി പ്രവര്‍ത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SP Tyagi
News Summary - SP Tyagi produced in Patiala House court,
Next Story