മുംബൈയിൽ 40ലധികം നഴ്സുമാർക്ക് കോവിഡ്: രണ്ട് ആശുപത്രികൾ വൈറസ് വ്യാപന മേഖലയായി പ്രഖ്യാപിച്ചു
text_fieldsമുംബൈ: സൗത്ത് മുംബൈയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ കോവിഡ് വൈറസ് വ്യാപന മേഖലയായി പ്രഖ്യാപിച്ചു. വോക്ക്ഹാ ർട്ട് ആശുപത്രിയും ജസ്ലോക് ആശുപത്രിയുമാണ് കോവിഡ് വ്യാപന സ്പോട്ടുകളായി പ്രഖ്യാപിച്ചത്. മുംബൈ സെൻട് രലിലെ വോക്ക് ഹാർട്ട് ആശുപത്രിയിൽ 26 നഴ്‌സുമാർക്കും മൂന്നു ഡോക്ടർമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജസ്ല ോക് ആശുപത്രിയിലെ ആറ് നഴ്‌സുമാർ ഉൾപ്പെടെ 10 പേർ കോവിഡ് പോസിറ്റീവാണ്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആശുപത്രി ജീവനക്കാർ ചികിത്സയിലാണ്. കൂടാതെ വോക്ക്ഹാർട്ടിലെ 40ലധികം നഴ്സുമാരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലാണ്. വോക്ക്ഹാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരിൽ നിന്നാണ് ജീവനക്കാർക്കും വൈറസ് പകർന്നിട്ടുണ്ടാവുക എന്നാണ് സൂചന.
കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച നഴ്സുമാരെ വൈൽ പാർലെയിലെ ക്വാർട്ടേഴ്സിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. രോഗബാധിതരായ രണ്ട് ഡോക്ടർമാരെ സെവൻഹിൽസിലും ഒരാളെ മഹിമിലെ എസ്.എൽ രഹജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 270 ലധികം ആശുപത്രി ജീവനക്കാരുടെയും ചില രോഗികളുടെയും സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആദ്യം വൈറസ് ബാധയുണ്ടായ നഴ്സുമാരെ ഐസൊലേഷനിൽ വിടാതിരുന്നതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ആശുപത്രി പൂട്ടണമെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷെൻറ നിർദേശമുണ്ടായിട്ടും മാനേജ്മെൻറ് നടപടി സ്വീകരിച്ചില്ല.
നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.