കോവിഡ് നിരാലംബരാക്കിയ കുട്ടികൾക്ക് നവോദയ വിദ്യാഭ്യാസം നൽകണം –സോണിയ
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് നവോദയ വിദ്യാലയങ്ങളിൽ സൗജന്യ വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
മാതാവിെൻറയോ പിതാവിെൻറയോ രണ്ടുപേരുടെയുമോ ജീവൻ കോവിഡ് അപഹരിച്ച നിരവധി സംഭവങ്ങളുണ്ട്. അവരുടെ കുട്ടികൾ വലിയ മാനസിക സംഘർഷമാണ് നേരിടുന്നത്. അതിനൊപ്പം ഭാവിയും അപകടത്തിൽ. ഈ സാഹചര്യത്തിൽ അവർക്ക് കൈത്താങ്ങ് സർക്കാർ നൽകേണ്ടതുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിലാണ് സോണിയയുടെ കത്ത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് രാജീവ് തുടങ്ങിവെച്ചതാണ് നവോദയ വിദ്യാലയങ്ങൾ. ഇന്ന് രാജ്യത്ത് 661 നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി.
മോദിസർക്കാറിനെ വിമർശിച്ച് പ്രമുഖരുടെ കത്ത്
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് പ്രമുഖരായ 116 മുൻ സിവിൽ സർവിസസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഗ്രാമ, നഗര മേഖലയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വിപുലമായി നടത്തണം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, മുൻ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, മുൻ ആരോഗ്യ സെക്രട്ടറി കെ. സുജാത റാവു, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത് ഹബീബുല്ല, ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്.
ഇത്രയും ഗുരുതര പ്രതിസന്ധിക്കു മുന്നിലും ഉദാസീന മനോഭാവമാണ് സർക്കാർ കാട്ടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. രണ്ടാം തരംഗത്തിനും ഒന്നാം തരംഗത്തിനും ഇടയിൽ യഥേഷ്ടം സമയമുണ്ടായിട്ടും ജാഗ്രതയോ തയാറെടുപ്പുകളോ ഉണ്ടായില്ല. വാക്സിൻ സംഭരണത്തിെൻറ കാര്യത്തിലും വലിയ വീഴ്ച പറ്റിയെന്ന് കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.