Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുണ്ടാവിളയാട്ടം,...

ഗുണ്ടാവിളയാട്ടം, വെടിവെപ്പ്; സോൻഭദ്രയിലെ ഭീകരത വിളിച്ചോതി വിഡിയോ ദൃശ്യങ്ങൾ

text_fields
bookmark_border
ഗുണ്ടാവിളയാട്ടം, വെടിവെപ്പ്; സോൻഭദ്രയിലെ ഭീകരത വിളിച്ചോതി വിഡിയോ ദൃശ്യങ്ങൾ
cancel
ലഖ്നോ: പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം വരെ കേന്ദ്ര -സംസ്ഥാന സർക്കാറുകളും ദേശീയ മാ ധ്യമങ്ങളും അവഗണിച്ച യു.പിയിലെ സോൻഭദ്ര വെടിവെപ്പിെൻറ ഭീകരത വിളിച്ചോതുന്ന വിഡി യോ ദൃശ്യങ്ങൾ പുറത്ത്. തോക്കും ലാത്തിയുമായി പ്രദേശവാസികളെ നേരിടാനെത്തിയ ഗ്രാമമു ഖ്യെൻറ ഗുണ്ടകളുടെ വിളയാട്ടമാണ് ഇതിൽ കാണുന്നത്.

ആയുധവുമായെത്തിയ ഗുണ്ടകളേ ാട് ഏറ്റുമുട്ടാൻ ഗ്രാമീണരുടെ കൈയിൽ മുളവടി മാത്രമാണുണ്ടായിരുന്നത്. തുടർച്ചയായ വെടിശബ്ദവും കേൾക്കുന്നുണ്ട്. ജീവനും കൊണ്ട് ഓടാൻ ഒരാളോട് സ്ത്രീ വിളിച്ചുപറയുന്നതും കേൾക്കാം. ഈ മാസം 17നാണ് ഗോരവാൽ മേഖലയിലെ ഉംഭ ഗ്രാമത്തിൽ ഭൂമിതർക്കത്തെ തുടർന്ന് 10 ഗ്രാമീണർ ദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ, സംഭവം വിവാദമായതോടെ കോൺഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുനിഞ്ഞത്. എ.ഐ.സി.സി ജറനൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ഇവിടം സന്ദർശിക്കാൻ നിർബന്ധിതനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ സമാജ്വാദ് പാർട്ടിയെയും ബന്ധിപ്പിക്കാനും ശ്രമിച്ചു. ഗ്രാമമുഖ്യൻ രണ്ടു വർഷം മുമ്പ് കൈക്കലാക്കിയ 36 ഏക്കർ ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തർക്കത്തിെൻറ പശ്ചാത്തലത്തിൽ സംഘർഷം ഒഴിവാക്കാൻ ഇരു വിഭാഗത്തിനും പൊലീസ് നൽകിയ നിർദേശം അവഗണിച്ച് ഗ്രാമമുഖ്യനും കൂട്ടരും ഈ സ്ഥലത്ത് ട്രാക്ടറുകളുമായി ഇറങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് സ്ത്രീകളടക്കമുള്ളവർക്കുനേരെ ലാത്തിയും തോക്കും ഉപയോഗിച്ച് ഗുണ്ടകൾ താണ്ഡവമാടി.

സോൻഭദ്ര: തർക്കഭൂമിയുടെ രേഖകൾ ലഭ്യമല്ലെന്ന് അന്വേഷണ സംഘം
സോൻഭദ്ര (യു.പി): സോൻഭദ്ര ഗ്രാമത്തിൽ 10 പേർ വെടിയേറ്റു കൊല്ലപ്പെടാൻ കാരണമായ ഭൂമിതർക്കത്തിെൻറ തുടക്കം 1955ലാണെന്നും വസ്തുവിെൻറ രേഖകൾ ഇപ്പോൾ ലഭ്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
1989 വരെ മിർസപുർ ജില്ലയുടെ ഭാഗമായിരുന്നു സോൻഭദ്ര. നിശ്ചിത കാലാവധിക്കുശേഷം രേഖകൾ നശിപ്പിക്കപ്പെട്ടപ്പോൾ തർക്കത്തിലിരുന്ന ഭൂമിയുടെ രേഖകളും അതിൽപെടുകയായിരുന്നുവെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് യോഗേന്ദ്ര ബഹാദൂർ പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്താണ് ആദർശ് സഹകരണ സംഘത്തിന് നിയമവിരുദ്ധമായി 22 ഏക്കർ ഭൂമി കൈമാറിയതെന്നും ഇത് പിന്നീട് സ്വകാര്യ വ്യക്തിയുടെ കൈവശമെത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഈ വ്യക്തിയിൽനിന്നാണ് വെടിവെപ്പിൽ കുറ്റാരോപിതനായ ഗ്രാമമുഖ്യൻ യഗ്യ ദത്ത് ഭൂമി വാങ്ങിയത്. ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം തടഞ്ഞ ഗോണ്ട് ഗോത്ര വിഭാഗത്തിൽപെട്ട 10 പേരെയാണ് ഇൗ മാസം 17ന് യഗ്യ ദത്ത് വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച സമിതി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSonbhadra
News Summary - sonbhadra firing visuals-india news
Next Story