ഗുജറാത്ത് മഹിള കോൺഗ്രസ് പ്രസിഡൻറ് രാജിവെച്ചു
text_fieldsഅഹ്മദാബാദ്: രാജ്യസഭ സ്ഥാനാർഥിത്വത്തെച്ചൊല്ലി ഗുജറാത്ത് കോൺഗ്രസിൽ കലാപം. അഡ്വ. അമീ യാഗ്നിക്കിനെ രാജ്യസഭ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഗുജറാത്ത് മഹിള കോൺഗ്രസ് പ്രസിഡൻറ് സൊണാൽ ബെൻ പേട്ടൽ സ്ഥാനം രാജിവെച്ചു. കോൺഗ്രസിെൻറ രണ്ടാമത്തെ സീറ്റ് ഗോത്രനേതാവ് നരൻ രത്വക്കാണ് നൽകിയത്.
തിങ്കളാഴ്ച രണ്ട് സ്ഥാനാർഥികളും നാമനിർദേശപത്രിക സമർപ്പിച്ചേതാടെയാണ്, സൊണാൽ അഖിലേന്ത്യ മഹിള കോൺഗ്രസ് പ്രസിഡൻറ് സുസ്മിത ദേവിന് രാജിക്കത്ത് അയച്ചത്. യാഗ്നിക് പാർട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സംസ്ഥാനത്ത് ചെറിയ യോഗത്തിൽപോലും സംസാരിച്ചിട്ടില്ലെന്നും സോണാൽ പറഞ്ഞു. താൻ 2012ലാണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടി വക്താവായിരുന്നു. സ്ത്രീവിഷയങ്ങളെക്കുറിച്ച് കൗൺസലിങ് സെഷൻ നടത്താൻ യാഗ്നിക്കിനോട് ആവശ്യപ്പെെട്ടങ്കിലും സംഘടനാപ്രവർത്തനം ഏെറ്റടുക്കാൻ താൽപര്യമിെല്ലന്നുപറഞ്ഞ് മാറിനിൽക്കുകയായിരുന്നുവെന്ന് സൊണാൽ കുറ്റപ്പെടുത്തി.
പാർട്ടിയിലെ വനിതാപ്രവർത്തകർക്കുപോലും യാഗ്നിക്കിനെ അറിയില്ല. മികച്ച പ്രവർത്തനം നടത്തിയ നിരവധി സ്ത്രീകളുണ്ട് പാർട്ടിയിൽ, ഇവരിലാരെയെങ്കിലും രാജ്യസഭ സ്ഥാനാർഥിയാക്കാമായിരുന്നു. ഹൈകമാൻഡ് തീരുമാനത്തിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു. പാർട്ടി സംസ്ഥാന വക്താവായ അഡ്വ. അമീ യാഗ്നിക്കിെൻറ സ്ഥാനാർഥിത്വത്തിൽ സൊണാലിനു പിറകെ, നിരവധി പ്രമുഖർ അതൃപ്തിയുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.