അഫ്റസൂലിെൻറ കുടുംബത്തിന് സോളിഡാരിറ്റി വീട് നിര്‍മിച്ച് നല്‍കും
text_fieldsമാള്‍ഡ: രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്റസൂല്‍ ഖാെൻറ കുടുംബത്തിന് സോളിഡാരിറ്റി വീട് പണിത് നല്‍കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ ബംഗാളിലെ മാള്‍ഡയിലുള്ള അദ്ദേഹത്തിെൻറ കുടുംബ വീട്ടില്‍ ഭാര്യയെയും മൂന്നു മക്കളെയും സഹോദരങ്ങളെയും കണ്ട് സോളിഡാരിറ്റിയുടെ പിന്തുണ അറിയിച്ചു.
കുടുംബത്തിെൻറ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സോളിഡാരിറ്റിയുടെ സാമ്പത്തിക സഹായവും നേതാക്കള്‍ പ്രഖ്യാപിച്ചു. വീട് പണിക്കാവശ്യമായ പണത്തിെൻറ ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയുടെ ചെക്ക് പി.എം. സാലിഹ് അഫ്റസൂലിെൻറ ഭാര്യ ഗുല്‍ബഹറിന് കൈമാറി. സമാന മനസ്കരുമായി സഹകരിച്ച് ബാക്കി പണികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങള്‍ കാണുമെന്നും നേതാക്കള്‍ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി വെസ്റ്റ്ബംഗാള് സെക്രട്ടറി ജര്‍ജിസ് സാലിം, എസ്.ഐ.ഒ മുൻ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന് എന്നിവര്‍ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.
രാജ്യത്ത് ക്രൂരമായ കൊലപാതകങ്ങള്‍ പോലും പ്രശ്നമല്ലാതാകുന്ന തരത്തില്‍ പൊതുജനം ഇത്തരം സംഭവങ്ങളോട് സമരസപ്പെട്ടിരിക്കുന്നുവെന്നാണ് അഫ്റസൂല്‍ ഖാന് സംഭവം തെളിയിക്കുന്നതെന്ന് അഫ്റസൂലിെൻറ വീട് സന്ദര്‍ശിച്ച ശേഷം പി.എം. സാലിഹ് പറഞ്ഞു. ഇരക്കൊപ്പം നില്‍ക്കുന്നതിന് പകരം കൊലപാതകിക്ക് അനുകൂലമായി സാമ്പത്തിക സഹായശേഖരണവും വൻ പ്രകടനവും നടത്താനും ആളുകള്‍ക്ക് മടിയില്ലാതായിരിക്കുന്നു.
ഡല്‍ഹിയില്‍ നിര്‍ഭയ കൊലയിലും മറ്റും വ്യാപക പ്രതികരണങ്ങളുണ്ടായെങ്കില്‍ കാമറക്ക് മുന്നില്‍ ഒരാളെ അടിച്ചുവീഴ്ത്തി ജീവനോടെ തീകൊടുത്ത് കൊന്നിട്ടും സമൂഹത്തില്‍ കാര്യമായ പ്രതികരണങ്ങളുണ്ടായില്ല. സംഘ് ഫാഷിസ്റ്റ് ആധിപത്യത്തിനെതിരെ മതേതര കൂട്ടായ്മകളും പ്രതികരണങ്ങളും ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.