ബുലന്ദ്ശഹർ: അറസ്റ്റിലായ സൈനികൻ ജയിലിൽ
text_fieldsലഖ്നോ: ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിനെ വെടിവെച്ച ുകൊന്ന കേസിൽ പ്രതിയായ സൈനികൻ ജിതേന്ദ്ര മലിക് എന്ന ജീട്ടു ഫൗജിയെ രണ്ടാഴ്ചത്തേക്ക ് റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. കശ്മീരിൽ സോപോറിെല സൈനിക ക്യാമ്പിൽ അറ സ്റ്റിലായ ജീട്ടുവിനെ ശനിയാഴ്ച രാത്രിയാണ് മീറത്തിൽ യു.പിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
ഞായറാഴ്ച ക്രൈം ബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ഇയാളെ ചേ ാദ്യംചെയ്തു. ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം വൈകീട്ടാണ് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയതെന്ന് ക്രൈം എസ്.പി വാർത്താലേഖകരോട് പറഞ്ഞു.
ബുലന്ദ്ശഹറിൽ കലാപം നടക്കുേമ്പാൾ ജീട്ടു ഫൗജി 15 ദിവസത്തെ അവധിക്ക് നാട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ജോലിസ്ഥലമായ സോേപാറിൽ മടങ്ങിയെത്തിയത്. കലാപത്തിൽ ജീട്ടുവിന് പങ്കുണ്ടെന്ന് വിഡിയോ ദൃശ്യങ്ങളിൽനിന്നാണ് അന്വേഷണസംഘത്തിന് തെളിവുലഭിച്ചത്.
അതേസമയം, ബുലന്ദ്ശഹർ കലാപവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി ഉത്തർപ്രദേശ് സർക്കാർ സ്ഥലം മാറ്റി. ബുലന്ദ്ശഹർ അഡീഷനൽ പൊലീസ് സൂപ്രണ്ട് (എ.എസ്.പി) റയീസ് അഖ്തറിനെയാണ് ലഖ്നോവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്. പുതിയ എ.എസ്.പിയായി മനീഷ് മിശ്രയെ നിയമിച്ചു.
ബുലന്ദ്ശഹർ സീനിയർ പൊലീസ് സുപ്രണ്ട് ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. ഇൻറലിജൻസ് അഡീഷനൽ ഡയറക്ടർ ജനറൽ എസ്.ബി. ശിരാദ്കറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഉേദ്യാഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പതുപേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്.
എന്നാൽ, മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ് യോഗേഷ്രാജ് ഒളിവിലാണ്. കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മജിസ്ട്രേറ്റ്തല അന്വേഷണത്തിനും യു.പി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഡിസംബർ മൂന്നിന് വനത്തിൽ പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആരോപിച്ചാണ് ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണമുണ്ടായത്. അക്രമത്തിൽ ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങും യുവാവും കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയുംചെയ്തു.
2015ൽ ദാദ്രിയിൽ ഗോമാംസം കൈവശംവെച്ചെന്നാരോപിച്ച് അഖ്ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.