സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽകൊല കേസിൽ വിധി ഇന്ന്
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, കൂട്ടാളി തുൾസിറാം പ്രജാപതി എന്നിവരെ കൊല പ്പെടുത്തിയ കേസിൽ പ്രത്യേക സി.ബി.െഎ കോടതി വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചേക്കും. കഴി ഞ്ഞ അഞ്ചിനാണ് വിചാരണ പൂർത്തിയാക്കി കേസ് വിധി പറയാൻ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.ജെ. ശർമ മാറ്റിയത്. സൊഹ്റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസർബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്. കൗസർബിയുടെ മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചു.
വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന രാഷ്ട്രീയ, പൊലീസ്, അധോലോക റാക്കറ്റിെൻറ ഭാഗമായിരുന്നു സൊഹ്റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി.ബി.െഎ കണ്ടെത്തൽ. മേലാളന്മാരെ ധിക്കരിച്ച സൊഹ്റാബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ്യാത്രക്കിടെ ഭാര്യക്കും പ്രജാപതിക്കും ഒപ്പം പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് 2005 നവംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ ഭീകരനെന്ന് ആരോപിച്ച് സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കൗസർബിയെ കാണാതായി. 2006 ഡിസംബറിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചുവെന്ന വ്യാജേന പ്രജാപതിയെയും കൊലപ്പെടുത്തി.
'അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള െഎ.എ.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, അഭയ് ചുദാസാമ, എം.എൻ. ദിനേശ്, രാജ്കുമാർ പാണ്ഡ്യൻ തുടങ്ങി 38 പേരായിരുന്നു തുടക്കത്തിൽ കേസിലെ പ്രതികൾ. 2014നുശേഷം മൂന്നു വർഷത്തിനിടെ അമിത് ഷായും െഎ.പി.എസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സി.ബി.െഎ കോടതി കേസിൽനിന്ന് ഒഴിവാക്കി. എസ്.െഎ, എ.എസ്.െഎ, കോൺസ്റ്റബ്ൾ റാങ്കിലുള്ള 21 പേരും കൗസർബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി കരുതുന്ന ഫാം ഹൗസിെൻറ ഉടമയുമാണ് വിചാരണ നേരിട്ടത്. കോടതിയിൽ വിസ്തരിച്ച 210 പ്രോസിക്യൂഷൻ സാക്ഷികളിൽ പ്രധാനപ്പെട്ട 92 പേർ വിചാരണക്കിടെ കൂറുമാറി. പ്രജാപതിയുടെ അമ്മ, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ച് മൊഴി നൽകിയ കെട്ടിടനിർമാതാക്കളായ പട്ടേൽ സഹോദരങ്ങൾ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിച്ചില്ല. പലരും ഭീഷണിമൂലം കോടതിയിൽ എത്തിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.