സൊഹ്റാബുദ്ദീനെ കൊന്നത് പ്രജാപതിയുടെ കൺമുന്നിൽവെച്ചെന്ന് സഹോദരെൻറ മൊഴി
text_fieldsമുംബൈ: തെൻറ കൺമുന്നിൽവെച്ചാണ് സൊഹ്റാബുദ്ദീൻ ശൈഖിനെ പൊലീസുകാർ കൊലപ്പെടുത്തിയതെന്ന് അയാളുടെ കൂട്ടാളിയായിരുന്ന തുൾസിറാം പ്രജാപതി പറഞ്ഞതായി സൊഹ്റാബുദ്ദീെൻറ സഹോദരൻ കോടതിയിൽ മൊഴിനൽകി.
നിരവധി സമൻസുകൾക്കുശേഷം ശനിയാഴ്ച മുംബൈയിലെ സി.ബി.െഎ കോടതിയിൽ ഹാജരായ റുബാബുദ്ദീൻ ശൈഖാണ് ഇത് വെളിപ്പെടുത്തിയത്. നേരേത്ത സി.ബി.െഎക്കോ ഗുജറാത്ത് സി.െഎ.ഡിക്കോ ഇത്തരത്തിൽ മൊഴി നൽകിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യത്തിന് സി.ബി.െഎയോട് പറഞ്ഞതാണെന്ന് റുബാബുദ്ദീൻ മറുപടി നൽകി.
പൊലീസിെൻറ ലശ്കറെ ത്വയ്യിബ സിദ്ധാന്തം പൊളിയുമെന്നതിനാൽ ഹിന്ദുവായ തന്നെ സൊഹ്റാബുദ്ദീനൊപ്പം കൊലപ്പെടുത്തിയില്ലെന്നും പ്രജാപതി പറഞ്ഞതായി റുബാബുദ്ദീൻ പറഞ്ഞു. സൊഹ്റാബുദ്ദീൻ 2005ലും പ്രജാപതി 2006ലുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ കൊലയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ അത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് ഏറ്റുമുട്ടൽ ആയിരുന്നില്ലെന്നും റുബാബുദ്ദീൻ തിരുത്തി.
കോടതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ റുബാബുദ്ദീൻ സി.ബി.െഎക്ക് നൽകിയ ഒരു മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞു. 2009ൽ അനുജൻ നഇൗമുദ്ദീൻ സുപ്രീം കോടതിയിൽ നൽകിയ ഹരജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്തിലെ െഎ.പി.എസ് ഉദ്യോഗസ്ഥൻ അഭയ് ചുദാസാമയുടെ ദൂതനായി അഅ്സം ഖാൻ വന്നതായി റുബാബുദ്ദീൻ സി.ബി.െഎക്ക് മൊഴിനൽകിയിരുന്നു.
ചുദാസാമ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. നിരസിച്ചപ്പോൾ സൊഹ്റാബുദ്ദീെൻറ വിധിയാണുണ്ടാവുക എന്ന് ഭീഷണിപ്പെടുത്തി. അമിത് ഷാ ക്ഷുഭിതനാണ്. മധ്യപ്രദേശിലും അവരുടെ സർക്കാറാണെന്നും അവിടെവെച്ച് കൊല്ലുമെന്നുമുള്ള സുപ്രധാന മൊഴിയാണ് തിരുത്തിയത്. അഅ്സം ഖാനെ കണ്ടിട്ടില്ലെന്നും റുബാബുദ്ദീൻ ശനിയാഴ്ച കോടതിയിൽ പറഞ്ഞു. മൊഴി നൽകുന്നതിനിടയിൽ റുബാബുദ്ദീന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോടതി േഡാക്ടറെ വിളിപ്പിക്കുകയും കോടതിമുറിയിൽ റുബാബുദ്ദീനെ അരമണിക്കൂർ ഉറങ്ങാൻ അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.