പൊതുതാൽപര്യം മുൻനിർത്തി കമ്പ്യൂട്ടർ, സമൂഹമാധ്യമ നിരീക്ഷണമാകാമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: അന്വേഷണ ഏജൻസികൾ നിയമപ്രകാരമാണ് മുന്നോട്ടുനീങ്ങുന്നതെങ്കിൽ സമൂഹ മാധ്യമങ്ങളിൽ കടന്നുകയറാനും നിരീക്ഷിക്കാനും ഡിജിറ്റൽ വിവരങ്ങൾ ചോർത്താനും അവർ ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം. ഏതൊരു കമ്പ്യൂട്ടറിലും തയാറാക്കി അയച്ചതോ, അതിലേക് ക് സ്വീകരിച്ചു സൂക്ഷിക്കുന്നതോ ആയ ഏതൊരു വിവരവും പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സ ർക്കാറുകളെ നിയമം അനുവദിക്കുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പാർ ലമെൻറിനെ അറിയിച്ചു.
വാട്സ്ആപ്, ഫേസ്ബുക്ക് മെസഞ്ചർ, വൈബർ, ഗൂഗ്ൾ തുടങ്ങിയവ വഴിയുള്ള സന്ദേശങ്ങളിലും വിളികളിലും സർക്കാർ ഒളിനോട്ടം നടത്തുന്നുണ്ടോ എന്ന ചോദ് യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികാരപ്പെടുത്തിയിട്ടുള്ള ഏജൻസികൾക്കു മാത്രം, ശരിയായ നിയമനടപടികളുടെ ഭാഗമായി മാത്രം ഇത്തരത്തിൽ കടന്നുകയറി വിവരശേഖരണം നടത്താം.
വാട്സ്ആപ്പിൽ ചാരപ്പണി നടന്നത് വിവാദമായി നിൽക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പാർലമെൻറിലെ പ്രസ്താവന. ഇന്ത്യയിൽനിന്നടക്കം 1400ഓളം ഉപയോക്താക്കൾക്കിടയിൽ ചാരപ്പണി നടന്നുവെന്ന് വാട്സ്ആപ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. തങ്ങൾ ചാരപ്പണിക്ക് വിധേയരായി എന്ന് ഇന്ത്യയിൽ നിരവധി പേർ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇസ്രായേൽ ചാരപ്പണി കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്, പെഗാസസ് സ്പൈവെയർ എന്നിവയെ സർക്കാർ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയിട്ടില്ല.
സർക്കാർ ഏജൻസികൾക്കുവേണ്ടി മാത്രമാണ് തങ്ങളുടെ പ്രവർത്തനമെന്ന് എൻ.എസ്.ഒ കമ്പനി വിശദീകരിച്ചെങ്കിലും, ചാരപ്പണിയിൽ സർക്കാർ അമ്പരപ്പ് പ്രകടിപ്പിക്കുകയും വാട്സ്ആപ്പിനോട് വിശദീകരണം തേടുകയുമാണ് ചെയ്തത്. ‘‘ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി സർക്കാറിന് ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിക്കാം. കുറ്റാന്വേഷണത്തിെൻറ ഭാഗമായും ഇങ്ങനെ ചെയ്യാം.’’
എന്നാൽ, ഒരു അന്വേഷണ ഏജൻസിക്കും ഇത്തരമൊരു കടന്നുകയറ്റത്തിന് സമ്പൂർണമായ അനുമതിയില്ല. ഇത്തരത്തിലുള്ള ഓരോ കേസും കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അവലോകനം ചെയ്യും. സംസ്ഥാന സർക്കാറുകളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിയായിരിക്കും സമിതി തലവൻ. സന്ദേശം അയക്കുന്നവരെ കണ്ടെത്തി വിവരം നൽകാൻ സമൂഹമാധ്യമ സ്ഥാപനങ്ങളെ സർക്കാറിന് നിർബന്ധിക്കാമോ എന്ന വിഷയത്തിൽ ഫേസ്ബുക്ക് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിവരുകയാണ്.
ഉപയോക്താക്കൾക്ക് സ്വകാര്യതക്ക് അവകാശമുണ്ടെന്ന വാദമാണ് ഫേസ്ബുക്ക് മുന്നോട്ടുവെച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങൾ ജനാധിപത്യ പ്രക്രിയക്ക് തടസ്സമുണ്ടാക്കുന്നവിധം പ്രവർത്തിക്കാം എന്നതിനാൽ നിയന്ത്രണത്തിന് ഉദ്ദേശിക്കുന്നതായി മോദിസർക്കാർ കഴിഞ്ഞ മാസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അധികാരം 10 ഏജൻസികൾക്ക്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരത്തോടെ സി.ബി.ഐ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി), ഇൻറലിജൻസ് ബ്യൂറോ (ഐ.ബി) എന്നിവ ഉൾപ്പെടെ 10 കേന്ദ്ര ഏജൻസികൾക്കാണ് ടെലിഫോൺ ചോർത്താൻ അധികാരമുള്ളതെന്ന് ലോക്സഭയിൽ സർക്കാറിെൻറ വിശദീകരണം. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി വിഭാഗം, റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), റോ, സിഗ്നൽ ഇൻറലിജൻസ് ഡയറക്ടറേറ്റ്, ഡൽഹി പൊലീസ് കമീഷണർ എന്നിവയാണ് ഫോൺ ചോർത്തലിന് അധികാരമുള്ള മറ്റു വിഭാഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.